എന്തുകൊണ്ട് വോട്ട് ചെയ്തില്ല, 28,000 ടാസ്മാനിയക്കാർക്ക് നോട്ടീസ്, ന്യായമായ കാരണമില്ലെങ്കിൽ പിഴ

വോട്ട് ചെയ്യാത്ത ടാസ്മാനിയക്കാർക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Tasmania Election
വോട്ട് ചെയ്യാത്ത ടാസ്മാനിയക്കാർക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പി കമ്മീഷൻCyrus Crossan/ Unsplash
Published on

ഹൊബാർട്ട്: ഈ വർഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്ത 28,000 ടാസ്മാനിയൻ നിവാസികൾക്ക് നോട്ടീസ് അയച്ച് ഇലക്ടറൽ കമ്മീഷൻ. ന്യായമായ കാരണങ്ങളില്ലാത്തവർക്ക് പിഴയാണ് ശിക്ഷ.

2025 ലെ സംസ്ഥാന തിരഞ്ഞെടുപ്പിനെത്തുടർന്ന് ടാസ്മാനിയൻ ഇലക്ടറൽ കമ്മീഷൻ വോട്ട് ചെയ്യാത്ത 27,889 പേർക്കാണ് നോട്ടീസുകൾ പുറപ്പെടുവിച്ചത്. ഒക്ടോബർ 6 തിങ്കളാഴ്ചയ്ക്കകം മറുപടികൾ നൽകണം. ടാസ്മാനിയയുടെ ഇലക്ടറൽ ആക്ട് 2004 പ്രകാരം, എൻറോൾ ചെയ്ത എല്ലാ ഇലക്ടറൽമാർക്കും വോട്ട് നിർബന്ധമാണ്. സാധുവായ കാരണമില്ലാതെ വോട്ട് ചെയ്യാത്തവർ സാമ്പത്തിക പിഴ നേരിടണം. കൃത്യമായ കാരണം ഇല്ലാതിരുന്നാൽ 41 ഡോളറാണ് പിഴയായി നല്കേണ്ടത്.

Also Read
ക്വോക്കയെ കണ്ടെത്താം.. ടൂറിസം വെസ്റ്റേൺ ഓസ്ട്രേലിയയുമായി സഹകരിച്ച് സ്വിഗ്ഗി
Tasmania Election

ചിലർക്ക് വോട്ട് ചെയ്യാതിരിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് കമ്മീഷൻ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഇലക്ടറൽ കമ്മീഷണർ ആൻഡ്രൂ ഹോക്കി പറഞ്ഞു.

നോട്ടീസ് ലഭിച്ച ആളുകൾക്ക് വോട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം വിശദീകരിച്ചോ ഭരണപരമായ പിഴവ് സംഭവിച്ചാൽ എപ്പോൾ, എവിടെ വോട്ട് ചെയ്തു എന്നതിന്റെ വിശദാംശങ്ങൾ നൽകിയോ പിഴ ഒഴിവാക്കാം.

മറുപടി നൽകുന്നത് എളുപ്പമാക്കുന്നതിനായി എല്ലാ നോട്ടീസുകളും മറുപടി -പെയ്ഡ് കവറുകൾ കമ്മീഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

നോട്ടീസുകൾ അവഗണിക്കുന്നത് സ്വീകർത്താക്കളുടെ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് ഹോക്കി മുന്നറിയിപ്പ് നൽകി. അവഗണിച്ചാൽ പിഴകൾ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au