One Nation ജീവനക്കാരിക്ക് Ekka ഫെസ്റ്റിവലിൽ ആക്രമണം; വാരിയെല്ല് ഒടിഞ്ഞു

വ്യാഴാഴ്ച Brisbane Showgrounds-ൽ നടന്ന ഫെസ്റ്റിവലിനിടെയാണ് നാല് പേരടങ്ങുന്ന സംഘം സ്ത്രീയെ സമീപിച്ച് ആക്രമിച്ചതെന്നാണ് ആരോപണം.
Ekka ഫെസ്റ്റിവലിൽ One Nation ജീവനക്കാരിക്ക് ആക്രമണം;വാരിയെല്ല് ഒടിഞ്ഞു
ഓഗസ്റ്റ് 14ന് Brisbane Showgrounds-ൽ ഒരു സംഘർഷം നടന്നതായി Queensland Police സ്ഥിരീകരിച്ചു. (File Image)
Published on

ബ്രിസ്ബെയ്ൻ: One Nation ബ്രാൻഡഡ് വസ്ത്രം ധരിച്ച് Brisbane-ലെ Ekka Festival-ൽ സ്റ്റാൾ നടത്തിയിരുന്ന ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായതായി ആരോപണം. സംഭവത്തിൽ 60കളിലുള്ള സ്ത്രീക്ക് വാരിയെല്ല് ഒടിയുകയും ഗുരുതരമായ ചതവുകൾ ഏൽക്കുകയും ചെയ്തതായി പാർട്ടി അറിയിച്ചു. വ്യാഴാഴ്ച Brisbane Showgrounds-ൽ നടന്ന ഫെസ്റ്റിവലിനിടെയാണ് നാല് പേരടങ്ങുന്ന സംഘം സ്ത്രീയെ സമീപിച്ച് ആക്രമിച്ചതെന്നാണ് ആരോപണം. ഇവർ സ്ത്രീയെ അസഭ്യം പറയുകയും തുപ്പുകയും നിരവധി തവണ മർദിക്കുകയും ചെയ്തതായാണ് ആരോപണം. ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്ക് ഒരു വാരിയെല്ല് ഒടിഞ്ഞതായും ശരീരത്തിൽ വ്യാപകമായി ചതവുകൾ ഉണ്ടായതായും One Nation നേതാവ് Pauline Hanson-ന്റെ ചീഫ് ഓഫ് സ്റ്റാഫ് James Ashby പറഞ്ഞു. വാരാന്ത്യത്തിൽ ആശുപത്രിയിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിനിടെ സ്ത്രീയെ അസഭ്യം പറഞ്ഞതായും Ashby ആരോപിച്ചു.

Also Read
വിക്ടോറിയയിൽ ടോൾ നിരക്കിൽ വൻ ഇളവ് വാഗ്ദാനം ചെയ്ത് ലിബറൽ പാർട്ടി; ആഴ്ചയിൽ പരമാവധി 50 ഡോളർ ടോൾ പരിധി
Ekka ഫെസ്റ്റിവലിൽ One Nation ജീവനക്കാരിക്ക് ആക്രമണം;വാരിയെല്ല് ഒടിഞ്ഞു

സംഭവത്തെക്കുറിച്ച് One Nation എംപി Barnaby Joyce രൂക്ഷമായി പ്രതികരിച്ചു. വ്യാഴാഴ്ച Pauline Hanson-നും One Nation-നും എതിരെ പ്രതിഷേധിച്ച് നിരവധി വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ച സംഭവവുമായി ആക്രമണത്തെ ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തെ തുടർന്ന് One Nation ജീവനക്കാർക്ക് പൊതുജനങ്ങളിൽ നിന്നുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടിവന്നതായി Ashby പറഞ്ഞു. ജോലി സമയത്തിന് പുറത്തു One Nation ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കാതിരിക്കാനുള്ള നിർദേശവും നൽകിയതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഓഗസ്റ്റ് 14ന് Brisbane Showgrounds-ൽ ഒരു സംഘർഷം നടന്നതായി Queensland Police സ്ഥിരീകരിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നുണ്ടോ എന്ന കാര്യത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Metro Australia
maustralia.com.au