ഓസ്‌ട്രേലിയയിലെ ഏറ്റവും കടുത്ത ആയുധനിയമങ്ങൾ പാസാക്കാൻ എൻഎസ്‌ഡബ്ല്യു പാർലമെന്‍റ്

ടെററിസം ആൻഡ് അദർ ലെജിസ്ലേഷൻ ഭേദഗതി ബിൽ 2025 പാർലമെന്റിൽ അതിവേഗം പാസാക്കാൻ സർക്കാർ നീക്കം നടത്തുന്നു.

 ന്യൂ സൗത്ത് വെയിൽസ് പ്രീമിയൽ ക്രിസ് മിൻസ്
ന്യൂ സൗത്ത് വെയിൽസ് പ്രീമിയൽ ക്രിസ് മിൻസ് PC: ABC News: Nick Dole
Published on

സിഡ്നി: ക്രിസ്മസിന് മുൻപ് തന്നെ ഓസ്‌ട്രേലിയയിലെ ഏറ്റവും കർശനമായ ആയുധനിയമങ്ങൾ ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ വരാൻ സാധ്യത. ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, ടെററിസം ആൻഡ് അദർ ലെജിസ്ലേഷൻ ഭേദഗതി ബിൽ 2025 പാർലമെന്റിൽ അതിവേഗം പാസാക്കാൻ സർക്കാർ നീക്കം നടത്തുന്നു.

പ്രതിപക്ഷ സഹകരണത്തോടെയാകും ബിൽ അവതരിപ്പിക്കപ്പെടുക. ലിബറൽ നേതാവ് കെല്ലി സ്ലോൺ നിർദ്ദിഷ്ട നിയമനിർമ്മാണത്തെ "തിടുക്കത്തിൽ" എന്ന് വിശേഷിപ്പിക്കുകയും ബില്ലിന്റെ വിശദാംശങ്ങളിലും നടപ്പാക്കലിലും പ്രതിപക്ഷവുമായും ബന്ധപ്പെട്ട പങ്കാളികളുമായും നല്ല വിശ്വാസത്തിൽ ഏർപ്പെടാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Also Read
പരമാറ്റ ലൈറ്റ് റെയിൽ: യാത്രക്കാരുടെ എണ്ണം അടുത്തവർഷം ഇരട്ടിയാകുമെന്ന് കണക്ക്

 ന്യൂ സൗത്ത് വെയിൽസ് പ്രീമിയൽ ക്രിസ് മിൻസ്

പുതിയ നിയമപ്രകാരം, വ്യക്തിഗത ആയുധ ഉടമകൾക്ക് പരമാവധി നാല് തോക്കുകൾ മാത്രമേ കൈവശം വെക്കാൻ അനുവദിക്കൂ. കർഷകർ പോലുള്ള പ്രൈമറി പ്രൊഡ്യൂസർമാർക്കും സ്പോർട്സ് ഷൂട്ടർമാർക്കും ഇളവുകൾ ഉണ്ടായിരിക്കും; സ്പോർട്സ് ഷൂട്ടർമാർക്ക് പരമാവധി 10 ആയുധങ്ങൾ വരെ അനുവദിക്കും.

മാഗസിൻ ശേഷിയിലും നിയന്ത്രണം ഏർപ്പെടുത്തും. ക്ലാസ് എ, ബി ആയുധങ്ങൾക്ക് നിലവിലുള്ള പരിധിയില്ലാത്ത റൗണ്ടുകൾക്ക് പകരം 5 മുതൽ 10 വരെ മാത്രമാകും അനുവദിക്കുക. കൂടാതെ, ആയുധ ലൈസൻസുകൾ അഞ്ച് വർഷത്തിന് പകരം രണ്ട് വർഷത്തിലൊരിക്കൽ പുതുക്കേണ്ടതായും നിയമം നിർദ്ദേശിക്കുന്നു.

Also Read
സിഡ്‌നിയുടെ തെക്കൻ പ്രദേശത്ത് അക്രമാത്മക പ്രതിഷേധം ആഹ്വാനം ചെയ്തതായി ആരോപണം: യുവാവ് അറസ്റ്റിൽ

 ന്യൂ സൗത്ത് വെയിൽസ് പ്രീമിയൽ ക്രിസ് മിൻസ്

പ്രതിഷേധ പ്രവർത്തനങ്ങൾക്കും നിയന്ത്രണം വരും. പൊതുയോഗങ്ങളിൽ മുഖം മറയ്ക്കുന്നവരെ തടയാനും, മുഖാവരണം നീക്കം ചെയ്യാൻ പോലീസിന് അധികാരം നൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഗുരുതര കുറ്റകൃത്യം നടക്കുന്നു എന്ന സംശയം ഉണ്ടായാൽ മാത്രമേ പോലീസ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ കഴിയൂ.

എന്നാൽ ബില്ലിനെ കുറിച്ച് സഖ്യത്തിൽ ഭിന്നത നിലനിൽക്കുകയാണ്. നാഷണൽസ് പാർട്ടി ബില്ലിന് പിന്തുണ പിൻവലിച്ചതായി അറിയിച്ചു. ബിൽ ആക്രമണം തടയാൻ കഴിഞ്ഞിരിക്കില്ലെന്നും, പ്രശ്നത്തിന്റെ മൂലകാരണമെന്ന ആന്റിസെമിറ്റിസത്തെ ഇത് പരിഹരിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au