നേപ്പാൾ-തിബറ്റ് അതിർത്തിയിലെ മിന്നൽ പ്രളയം; 35 ഓസ്‌ട്രേലിയൻ പൗരന്മാരടക്കം 1,500 പേരെ കാണാതായി

ദുരന്തത്തിൽ ഇതുവരെ 359 പേർ മരിച്ചതായും 1,500 ഓളം പേരെ കാണാതായതായും അധികൃതർ സ്ഥിരീകരിച്ചു.
നേപ്പാൾ-തിബറ്റ് അതിർത്തിയിലെ മിന്നൽ പ്രളയം; 35 ഓസ്‌ട്രേലിയൻ പൗരന്മാരടക്കം 1,500 പേരെ കാണാതായി
Li Jian/Xinhua via AFP
Published on

കാഠ്മണ്ഡു/ബെയ്ജിംഗ്: ഹിമാലയൻ പർവതനിരകളിലെ ഹിമാനികൾ (Glacier) തകർന്നുണ്ടായ വൻ മിന്നൽ പ്രളയത്തിൽ നേപ്പാൾ-തിബറ്റ് അതിർത്തി ഗ്രാമങ്ങളിൽ വ്യാപക നാശനഷ്ടവും വൻ ജീവഹാനിയും. ദുരന്തത്തിൽ ഇതുവരെ 359 പേർ മരിച്ചതായും 1,500 ഓളം പേരെ കാണാതായതായും അധികൃതർ സ്ഥിരീകരിച്ചു. കാണാതായവരിൽ തീർത്ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി എത്തിയ 35 ഓസ്‌ട്രേലിയൻ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി.

ഹിമാലയൻ ഗ്ലേസിയറിന്റെ വലിയൊരു ഭാഗം തകർന്ന് കല്ലും മണ്ണും നദിയിലേക്ക് പതിച്ചതാണ് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായത്. പ്രളയത്തിൽ പൂർണ്ണമായും തകർന്ന ടിബറ്റിലെ ഗൈറോംഗ് (Gyirong) തുറമുഖ മേഖലയിൽ ചൈനീസ് പ്രീമിയർ ലീ ചിയാങ് സന്ദർശനം നടത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രളയ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അതിർത്തിയുടെ ഇരുവശങ്ങളിലും രണ്ട് താൽക്കാലിക തടാകങ്ങൾ (Barrier lakes) രൂപപ്പെട്ടതായും, വരും ദിവസങ്ങളിൽ കനത്ത മഴ തുടർന്നാൽ ഇവ വീണ്ടും പൊട്ടിത്തെറിച്ച് രണ്ടാമതൊരു മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൈനയും നേപ്പാളും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Metro Australia
maustralia.com.au