ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% അധിക തീരുവ ചുമത്താൻ ആവശ്യപ്പെട്ട് ട്രംപ്

റഷ്യയുമായി ഇരുരാജ്യങ്ങൾക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമാണിത്

Donald Trump
ഡൊണാൾഡ് ട്രംപ്Internet
Published on

ന്യൂ യോർക്ക്: റഷ്യയുമായുള്ള ഇന്ത്യയുടെയും ചൈനയുടെയും വ്യാപര ബന്ധങ്ങൾ തടയുവാൻ 100 ശതമാനം അധിക തീരുവ ചുമത്താൻ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കുമുള്ള വ്യാപാര, നയതന്ത്ര ബന്ധത്തിനു തടയിടാനുള്ള നീക്കമായാണ് ഇരുരാജ്യങ്ങൾക്കുമെതിരെ അധിക തീരുവ ചുമത്താൻ ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി മോസ്കോയോടുള്ള പ്രതിഷേധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.

വാഷിംഗ്ടണിൽ മുതിർന്ന യുഎസ്, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ചയിലേക്ക് ട്രംപ് വിളിച്ചപ്പോഴാണ് ട്രംപ് ഈ ആവശ്യം നടത്തിയതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങൾക്കും മേൽ യൂറോപ്പ് ചുമത്തുന്ന ഏതൊരു താരിഫിനെയും "പ്രതിഫലിപ്പിക്കാൻ" വാഷിംഗ്ടണും തയ്യാറാണെന്ന് റിപ്പോർട്ട് പറയുന്നു.

Also Read
ഓസ്‌ട്രേലിയയിൽ കുട്ടികൾക്കായി പുതിയ ഇന്‍റർനെറ്റ് നിയമം: പോൺ സൈറ്റുകൾക്ക് പ്രായപരിശോധന നിർബന്ധം

Donald Trump

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 25% തീരുവ ചുമത്തിയിട്ടുണ്ട്, ഇത് മൊത്തം തീരുവ 50% വരെ എത്തിച്ചു. താരിഫുകൾ "അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന്" ഇന്ത്യ പറഞ്ഞപ്പോൾ, യുഎസിനെയും റഷ്യയുമായുള്ള യൂറോപ്യൻ യൂണിയന്റെ വ്യാപാരത്തെയും വിമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം റഷ്യയ്‌ക്കെതിരെ രണ്ടാംഘട്ട ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2025 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ന്യൂ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം റെക്കോർഡ് 68.7 ബില്യൺ ഡോളറിലെത്തിയെന്നാണ്, ഇത് പകർച്ചവ്യാധിക്ക് മുമ്പുള്ള 10.1 ബില്യൺ ഡോളറിന്റെ വ്യാപാരത്തേക്കാൾ ഏകദേശം 5.8 മടങ്ങ് കൂടുതലാണ്.

Related Stories

No stories found.
Metro Australia
maustralia.com.au