‘ഐസിസ് വധു’ ജാമ്യത്തിനായി കോടതിയിൽ

എൽ ഹൗലി തീവ്രവാദ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നില്ലെന്നും അവർ തീവ്രവാദ വിശ്വാസങ്ങൾ നിരസിച്ചതായും കുട്ടികളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
‘ഐസിസ് വധു’ ജാമ്യത്തിനായി കോടതിയിൽ
( Anita Lester/AAP PHOTOS)
Published on

സിറിയയിലേക്ക് യാത്ര ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയും അവിടെ നിന്ന് വിവാഹം കഴിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീ ഭീകര സംഘടനയെയും അക്രമാസക്തമായ ജിഹാദിനെയും ഉപേക്ഷിച്ചതായി അവരുടെ അഭിഭാഷകൻ വ്യക്തമാക്കി. 34 കാരിയായ റയാൻ എൽ ഹൗലി ഇന്ന് രാവിലെ മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായി അപേക്ഷിക്കേണ്ടതായിരുന്നു. എന്നാൽ അവരുടെ ബാരിസ്റ്റർ പീറ്റർ മോറിസ്സി എസ്‌സി കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു. എൽ ഹൗലി ഐഎസ് ഉപേക്ഷിച്ചതിന് തെളിവുകളുടെ അഭാവമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, സമൂഹത്തെ അപകടത്തിലാക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രോസിക്യൂഷൻ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ എൽ ഹൗലി തീവ്രവാദ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നില്ലെന്നും അവർ തീവ്രവാദ വിശ്വാസങ്ങൾ നിരസിച്ചതായും കുട്ടികളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അതേസമയം 2013 നും 2014 നും ഇടയിൽ സിറിയയിലേക്ക് യാത്ര ചെയ്ത് ഐഎസിൽ ചേർന്നതിന് ശേഷം 34 കാരിയായ റയാൻ എൽ ഹൗലി തീവ്രവാദ കുറ്റം നേരിടുന്നു. ഒരു തീവ്രവാദ സംഘടനയിൽ അംഗമായതിനും പ്രഖ്യാപിത സംഘർഷ മേഖലയിൽ പ്രവേശിച്ചതിനും അവർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് കുറ്റങ്ങൾക്കും പരമാവധി 10 വർഷം തടവ് ശിക്ഷ ലഭിക്കും. എന്നാൽ ഐഎസിന്റെ തകർച്ചയ്ക്ക് ശേഷം 2019 ൽ കുർദിഷ് സേന എൽ ഹൗലിയെ കസ്റ്റഡിയിലെടുത്തു. ശേഷം സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ വർഷങ്ങളോളം ചെലവഴിച്ച ഇവർ കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. മെയ് മാസത്തിൽ മെൽബണിൽ വെച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അവരെ അറസ്റ്റ് ചെയ്തു.

എന്നാൽ ഐഎസിൽ ചേരുന്നതിനായി അവർ മനഃപൂർവ്വം സിറിയയിലേക്ക് പോയി എന്നതുൾപ്പെടെയുള്ള എൽ ഹൗലിക്കെതിരായ ചില ആരോപണങ്ങൾ ചീഫ് മജിസ്‌ട്രേറ്റ് ലിസ ഹന്നൻ ഇന്ന് വിശദീകരിച്ചു. ഗ്രൂപ്പിലെ നിരവധി അംഗങ്ങളെ അവർ വിവാഹം കഴിച്ചതായും സിറിയയിൽ ആയിരിക്കുമ്പോൾ രക്തസാക്ഷിത്വത്തെ പിന്തുണയ്ക്കുന്നതും അവിശ്വാസികളെ കൊല്ലുന്നതും ഉൾപ്പെടെ തീവ്രവാദപരമായ വീക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോപിക്കപ്പെടുന്നു. ഐഎസ് പരാജയപ്പെട്ടപ്പോൾ മാത്രമാണ് എൽ ഹൗലി സിറിയ വിട്ടതെന്നും കാഴ്ചപ്പാടുകളിലെ മാറ്റത്തിന്റെ ഫലമായിട്ടല്ലെന്നും പോലീസ് അവകാശപ്പെടുന്നു. എന്നാൽ തന്റെ കക്ഷി തീവ്രവാദ സംഘടനയെ ഉപേക്ഷിച്ചതായി മോറിസ്സി കോടതിയെ അറിയിച്ചു. കോടതിയിൽ അവർ നൽകിയ മൊഴിയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനുള്ള അവരുടെ തീരുമാനവും ഇതിന് തെളിവാണെന്ന് മോറിസ്സി വാദിച്ചു. ജാമ്യത്തിൽ വിട്ടയക്കുമോ എന്ന് കോടതി ഇതുവരെ തീരുമാനിച്ചിട്ടില്ല. കേസ് പിന്നീട് കോടതിയിൽ പരിഗണിക്കും.

Metro Australia
maustralia.com.au