ഓസ്‌ട്രേലിയയിൽ തടവുകാരോടും കുടിയേറ്റ തടങ്കലുകളോടും മനുഷ്യാവകാശ ലംഘനം: ഐക്യരാഷ്ട്രസംഘം

തടങ്കൽ കേന്ദ്രങ്ങളിലെ സുതാര്യതയുടെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും അഭാവം ഗുരുതരമാണെന്ന് സംഘം ചൂണ്ടിക്കാട്ടി.
Jail
ജയിൽYe Jinghan/ Unsplash
Published on

കുറ്റവാളികളുടെയും തടവിലിരിക്കുന്നവരുടെയും കാര്യത്തിൽ ഓസ്‌ട്രേലിയ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ഐക്യരാഷ്ട്രസംഘത്തിന്റെ പ്രത്യേക നിരീക്ഷകസംഘം മുന്നറിയിപ്പ് നൽകി. 12 ദിവസത്തെ സന്ദർശനത്തിനുശേഷമാണ് യു.എൻ. വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ (WGAD) കടുത്ത വിമർശനങ്ങളടങ്ങിയ വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവിട്ടത്.

ഓസ്‌ട്രേലിയയിലുടനീളം 16 തടങ്കൽ കേന്ദ്രങ്ങൾ സന്ദർശിക്കുകയും 89 തടവുകാരെ അഭിമുഖം ചെയ്യുകയും വിവിധ സർക്കാർ, ന്യായവ്യവസ്ഥ, പൗരസമൂഹ സംഘടനകളുമായി ചർച്ചകൾ നടത്തുകയും ചെയ്തതായി സംഘം അറിയിച്ചു. നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്രതയെ സംഘം അഭിനന്ദിച്ചെങ്കിലും, തടങ്കൽ കേന്ദ്രങ്ങളിലെ സുതാര്യതയുടെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും അഭാവം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി.

Also Read
ഓസ്‌ട്രേലിയയിൽ വരൾച്ചയുടെ ദൈർഘ്യം വർധിക്കുന്നു; ജനവാസ മേഖലകളിൽ കൂടുതൽ ഗുരുതരം: പഠനം
Jail

അഭയാർത്ഥികളെയും അഭയാർഥി അപേക്ഷകരെയും നിർബന്ധിതമായി തടവിൽ പാർപ്പിക്കുന്ന ഓസ്‌ട്രേലിയയുടെ നയം അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികൾക്ക് വിരുദ്ധമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തടങ്കലിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നതിലും നിരീക്ഷണ സംവിധാനങ്ങളുടെ ദൗർബല്യത്തിലും സംഘം ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.

നോർത്ത് ടെറിറ്ററി സർക്കാർ മുഴുവൻ സഹകരണം നിഷേധിച്ചതും, യു.എൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഴുവൻ പ്രദേശം പരിശോധനക്ക് അനുമതി നിഷേധിക്കുന്നതെന്നും ഡബ്ലുജിഎഡി വ്യക്തമാക്കി. തടവുശാലകളിൽ വിചാരണയില്ലാതെ കഴിയുന്നവരുടെ എണ്ണം ഉയരുന്നതും, ഗോത്രവിഭാഗങ്ങളുടെ അതിപ്രതിനിധിത്വവും ഓസ്‌ട്രേലിയയുടെ മനുഷ്യാവകാശ റെക്കോർഡിനെ ഗുരുതരമായി ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളെ പോലും ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തുന്ന നിയമങ്ങൾ, യുവജന തടങ്കൽ കേന്ദ്രങ്ങളിലെ സാഹചര്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കുള്ള പരിമിതമായ ചികിത്സാ സൗകര്യങ്ങൾ എന്നിവയും അന്താരാഷ്ട്ര തലത്തിൽ ഓസ്‌ട്രേലിയയുടെ പ്രതിച്ഛായക്ക് കളങ്കമാണെന്ന് യു.എൻ. സംഘം വിലയിരുത്തി.

Related Stories

No stories found.
Metro Australia
maustralia.com.au