ടാസ്മാനിയയിൽ മൂന്നാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചു; യാത്രക്കാർക്ക് ആരോഗ്യവകുപ്പിന്‍റെ നിർദേശം

തെക്കൻ ടാസ്മാനിയയിൽ മൂന്നാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്
മീസിൽസ്
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മീസിൽസ് കേസുകളുടെ എണ്ണം മൂന്നായിUnsplash
Published on

ഹോബാർട്ട്: തെക്കൻ ടാസ്മാനിയയിൽ മൂന്നാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അവധിക്കാലത്ത് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർ വാക്സിനേഷൻ നില പരിശോധിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഡിസംബർ 22ന് സ്ഥിരീകരിച്ച പുതിയ കേസോടെ നവംബർ മധ്യത്തോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മീസിൽസ് കേസുകളുടെ എണ്ണം മൂന്നായി. രോഗബാധിതൻ അടുത്തിടെ കണ്ടെത്തിയ മീസിൽസ് കേസുമായി ബന്ധമുള്ളയാളാണെന്നും നിലവിൽ വീട്ടിൽ ഐസൊലേഷനിൽ ചികിത്സയിൽ കഴിയുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Also Read
ബോണ്ടായി ബീച്ച് ഭീകരാക്രമണം; കർശന ആയുധ–പ്രതിഷേധ നിയമങ്ങൾ പാസാക്കി എൻഎസ്‌ഡബ്ല്യു പാർലമെന്‍റ്
മീസിൽസ്

2025-ൽ ഓസ്‌ട്രേലിയയിലുടനീളം മീസിൽസ് കേസുകൾ വർധിച്ചുവരികയാണെന്നും ആഗോളതലത്തിൽ പകർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും വിദേശയാത്രയ്ക്ക് മുൻപ് എല്ലാവരും പൂർണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊതു ആരോഗ്യ സേവനങ്ങളുടെ വിദഗ്ധ മെഡിക്കൽ ഉപദേഷ്ടാവായ ഡോ. ലോറ എഡ്വേർഡ്സ് പറഞ്ഞു. 1965ന് ശേഷം ജനിച്ചവർക്ക് മീസിൽസ് നേരത്തെ ബാധിച്ചിട്ടുണ്ടാകാനുള്ള സാധ്യത കുറവാണ്. അതിനാൽ രണ്ട് ഡോസ് മീസിൽസ് വാക്സിൻ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണം, അവർ പറഞ്ഞു. രണ്ട് ഡോസ് എടുത്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ സംശയമുണ്ടെങ്കിൽ, വാക്സിനേഷൻ ലഭിക്കുന്നതിനായി ഒരു ഇമ്യൂണൈസേഷൻ സേവനദാതാവിനെ സമീപിക്കണം.

നവംബർ 17ന് ബ്രിസ്ബേനിൽ നിന്ന് വർജിൻ വിമാനത്തിൽ ഹോബാർട്ടിൽ എത്തിയ ഒരു രോഗബാധിത യാത്രക്കാരനിലൂടെയാണ് പകർച്ച ആരംഭിച്ചതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. തുടർന്ന് ഡിസംബർ 9ന് ഹുവോൺ വാലിയിലെ ഒരു കൗമാരക്കാരനും മീസിൽസ് സ്ഥിരീകരിച്ചു.

പനി, ക്ഷീണം, മൂക്കൊലിപ്പ്, ചുമ, കണ്ണുവേദന എന്നിവയാണ് ആദ്യം കാണുന്ന ലക്ഷണങ്ങൾ. തുടർന്ന് തലയിൽ നിന്ന് ശരീരത്തിലേക്ക് പടരുന്ന ചുവന്ന പുള്ളികളോടുകൂടിയ ചർമ്മരോഗം ഉണ്ടാകാമെന്നും ഡോ. എഡ്വേർഡ്സ് പറഞ്ഞു. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഐസൊലേഷനിൽ പ്രവേശിക്കുകയും എത്രയും വേഗം മെഡിക്കൽ സഹായം തേടുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au