അഡ്‌ലെയ്ഡ് സർവ്വകലാശാലയിൽ ഗവേഷണ അക്രഡിറ്റേഷൻ പ്രതിസന്ധി; വിദ്യാർത്ഥികൾ ആശങ്കയിൽ

യൂണിവേഴ്സിറ്റി ഓഫ് അഡ്‌ലെയ്ഡും യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയും ലയിച്ചാണ് ഈ വർഷം പുതിയ സർവ്വകലാശാല നിലവിൽ വന്നത്.
adelaide university
അഡ്‌ലെയ്ഡ് സർവ്വകലാശാലABC News: Briana Fiore
Published on

പുതുതായി ലയിപ്പിച്ച അഡ്‌ലെയ്ഡ് സർവ്വകലാശാലയിൽ (Adelaide University) മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ഗവേഷണ പ്രോജക്റ്റുകൾക്ക് ഫെഡറൽ ബോഡിയിൽ നിന്ന് "കണ്ടീഷണൽ" അക്രഡിറ്റേഷൻ (താല്ക്കാലിക അനുമതി) മാത്രമാണ് ലഭിച്ചത്. പൂർണ്ണമായ അംഗീകാരം ലഭിക്കുന്നതിന് നയരേഖകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിൽ (NHMRC) അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് അഡ്‌ലെയ്ഡും യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയും ലയിച്ചാണ് ഈ വർഷം പുതിയ സർവ്വകലാശാല നിലവിൽ വന്നത്.

Also Read
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം
adelaide university

ഈ കാലതാമസം ഗവേഷണ പദ്ധതികളെയും വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് സർവ്വകലാശാലയുടെ ആഭ്യന്തര ഇമെയിലുകൾ വ്യക്തമാക്കുന്നു. എന്നാൽ, നിലവിലുള്ള ഗവേഷണങ്ങളെ ഇത് ബാധിക്കില്ലെന്നും കണ്ടീഷണൽ രജിസ്‌ട്രേഷൻ വഴി പുതിയ പ്രോജക്റ്റുകൾ അവലോകനം ചെയ്യാമെന്നുമാണ് സർവ്വകലാശാലയുടെ വാദം. മെഡിക്കൽ ഗവേഷണങ്ങൾക്കും ക്ലിനിക്കൽ ട്രയലുകൾക്കും ഹ്യൂമൻ റിസർച്ച് എത്തിക്സ് കമ്മിറ്റിയുടെ (HREC) അംഗീകാരം അനിവാര്യമാണ്.

അക്രഡിറ്റേഷൻ വൈകുന്നത് ഗവേഷണ ബിരുദങ്ങൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ സമയക്രമത്തെയും ഗ്രാന്റുകളെയും ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചു. ലയനത്തിന് പിന്നാലെ എൻറോൾമെന്റ് നടപടികളിലും ആശയവിനിമയത്തിലും സർവ്വകലാശാല പരാജയപ്പെട്ടതായി വിദ്യാർത്ഥികൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ഈ പുതിയ സാങ്കേതിക തടസ്സം ഗവേഷകരെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au