എലിവിഷബാധയേറ്റ ആറ് കേസുകൾക്കും പൊതുവായ ഭക്ഷണ സ്രോതസ്സെന്ന് ക്വീൻസ്‌ലാൻഡ് ഹെൽത്ത്

അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലേബൽ ചെയ്യാത്തതോ ആയ ഭക്ഷണം കഴിക്കരുതെന്ന് ക്വീൻസ്‌ലാൻഡ് ഹെൽത്ത് മുന്നറിയിപ്പ് നൽകി.
എലിവിഷബാധയേറ്റ ആറ് കേസുകൾക്കും പൊതുവായ ഭക്ഷണ സ്രോതസ്സ്
(Queensland Police)
Published on

ലോഗനിൽ എലിവിഷബാധ കേസുകൾ വീട്ടിൽ നിർമ്മിച്ച ഭക്ഷണത്തിൽ നിന്നാണെന്ന് ക്വീൻസ്‌ലാൻഡിലെ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. എലിവിഷത്തിൽ കണ്ടെത്തിയ ഒരു രാസവസ്തുവായ ബ്രോഡിഫാക്കോം അടങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് അസുഖം ബാധിച്ചത്. കാപ്‌സിക്കം, മുളക് പേസ്റ്റ്, അതേ പേസ്റ്റ് ഉപയോഗിച്ച് നിർമ്മിച്ച മാരിനേറ്റ് ചെയ്ത വഴുതന വിഭവം എന്നിവയിൽ നിന്നാണ് വിഷം വന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. ഒരേ കുടുംബ ക്ലസ്റ്ററിനുള്ളിൽ ആറാമത്തെ കേസാമെന്ന് ഇപ്പോഴുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Also Read
ബാസ് ഹൈവേയിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്
എലിവിഷബാധയേറ്റ ആറ് കേസുകൾക്കും പൊതുവായ ഭക്ഷണ സ്രോതസ്സ്

അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലേബൽ ചെയ്യാത്തതോ ആയ ഭക്ഷണം കഴിക്കരുതെന്ന് ക്വീൻസ്‌ലാൻഡ് ഹെൽത്ത് മുന്നറിയിപ്പ് നൽകി. ലേബൽ ചെയ്യാത്ത കാപ്സിക്കം, മുളക് പേസ്റ്റ്, കാപ്സിക്കം, മുളക് പേസ്റ്റ് എന്നിവ അടങ്ങിയ വീട്ടിൽ മാരിനേറ്റ് ചെയ്ത വഴുതന, വീട്ടിൽ തന്നെ തയ്യാറാക്കിയ മാവ് എന്നിവ ആറ് കേസുകളുമായും ഇപ്പോൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ക്വീൻസ്‌ലാൻഡ് ഹെൽത്ത് സ്ഥിരീകരിച്ചു. ഈ ഉൽപ്പന്നങ്ങൾ ഒരു വീട്ടിലെ അടുക്കളയിലാണ് നിർമ്മിച്ചതെന്നും സെപ്റ്റംബർ പകുതി മുതൽ ലോഗൻ കമ്മ്യൂണിറ്റിയിൽ നൽകുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് സൂചന. വിഷം ഭക്ഷണത്തിൽ എങ്ങനെ എത്തി എന്ന് പോലീസും ആരോഗ്യ ഉദ്യോഗസ്ഥരും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ബ്രോഡിഫാക്കൂം ബാധിച്ച ആറ് പേരും സുഖമായിരിക്കുന്നുവെന്നും വീട്ടിൽ ചികിത്സ സ്വീകരിക്കുന്നുണ്ടെന്നും ക്വീൻസ്‌ലാൻഡ് ഹെൽത്ത് റിപ്പോർട്ട് ചെയ്യുന്നു.

എലിവിഷബാധയുടെ ലക്ഷണങ്ങൾ മോണയിൽ നിന്ന് രക്തസ്രാവം, എളുപ്പത്തിൽ ചതവ്, മൂത്രത്തിലോ മലത്തിലോ രക്തം, സന്ധികളിൽ വീക്കം എന്നിവയാണ്. സമാനമായ ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടുകയോ 13 ഹെൽത്ത് എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണം.

Related Stories

No stories found.
Metro Australia
maustralia.com.au