പൊലീസ് ലോക്കപ്പുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ്; NTയിൽ പിടിയിലായവരിൽ 90 ശതമാനവും തദ്ദേശീയർ

ക്രിമിനൽ ബാധ്യതയ്ക്കുള്ള കുറഞ്ഞ പ്രായപരിധി 12-ൽ നിന്ന് 10 വയസ്സായി കുറച്ചതും, ജാമ്യ നിയമങ്ങൾ കർശനമാക്കിയതുമാണ് ലോക്കപ്പുകളിലെ കുട്ടികളുടെ എണ്ണം കുത്തനെ ഉയരാൻ ഇടയാക്കിയതെന്ന് പൊലീസ് സമ്മതിക്കുന്നു
പൊലീസ് ലോക്കപ്പുകളിൽ കുട്ടികളുടെ എണ്ണത്തിൽ  വർദ്ധനവ്; NTയിൽ പിടിയിലായവരിൽ 90 ശതമാനവും തദ്ദേശീയർ
ABC News: Michael Donnelly
Published on

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിൽ (NT) പൊലീസിന്റെ വാച്ച് ഹൗസുകളിൽ (Watch houses) കസ്റ്റഡിയിൽ പാർപ്പിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി വിവരാവകാശ (FOI) രേഖകൾ. കൺട്രി ലിബറൽ പാർട്ടി (CLP) സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2025 മാർച്ചിനും സെപ്റ്റംബറിനും ഇടയിലുള്ള ആറ് മാസത്തിനുള്ളിൽ മാത്രം 503 കുട്ടികളെയാണ് ലോക്കപ്പുകളിൽ അടച്ചത്. ഇവരിൽ 90 ശതമാനത്തിലധികവും തദ്ദേശീയ ആദിവാസി (Indigenous) വിഭാഗത്തിൽപ്പെട്ട കുട്ടികളാണെന്ന് എ.ബി.സി പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ക്രിമിനൽ ബാധ്യതയ്ക്കുള്ള കുറഞ്ഞ പ്രായപരിധി 12-ൽ നിന്ന് 10 വയസ്സായി കുറച്ചതും, ജാമ്യ നിയമങ്ങൾ കർശനമാക്കിയതുമാണ് ലോക്കപ്പുകളിലെ കുട്ടികളുടെ എണ്ണം കുത്തനെ ഉയരാൻ ഇടയാക്കിയതെന്ന് പൊലീസ് സമ്മതിക്കുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ 24 മണിക്കൂറും വെളിച്ചമുള്ള അടച്ചുപൂട്ടിയ ലോക്കപ്പുകളിൽ ദിവസങ്ങളോളം പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇൻഡിജിനസ് അഫയേഴ്സ് മന്ത്രി മലാൻഡിരി മക്കാർത്തിയും സ്വതന്ത്ര സെനറ്റർ ലിഡിയ തോർപ്പും കുറ്റപ്പെടുത്തി. കുട്ടികളെ ജയിലിലടയ്ക്കുന്നതിന് പകരം സമൂഹവുമായി ചേർന്നുള്ള പുനരധിവാസ പദ്ധതികളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിമർശകർ ആവശ്യപ്പെട്ടു.

Metro Australia
maustralia.com.au