

ഇന്തോനേഷ്യയുടെ തീരത്ത്, ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്ത് ഭൂകമ്പമുണ്ടായി. റിക്ടർ സ്കെയിൽ തീവ്രത 7.4 രേഖപ്പെടുത്തി. ഇത് ഒന്നിലധികം രാജ്യങ്ങളിൽ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, AEDST യുടെ രാവിലെ 9.48 ന് 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്തോനേഷ്യയുടെ കിഴക്കൻ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്, നിരവധി ദ്വീപുകൾക്കിടയിലാണ്. ഏറ്റവും അടുത്തുള്ള ടെർനേറ്റ് ദ്വീപ് ഏകദേശം 130 കിലോമീറ്റർ അകലെയായിരുന്നു.
“മൊളൂക്ക കടലിന്റെ, ഈ പ്രദേശത്ത് പലപ്പോഴും മിതമായതോ വലുതോ ആയ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്” യുഎസ്ജിഎസ് അഭിപ്രായപ്പെട്ടു. “കഴിഞ്ഞ 50 വർഷത്തിനിടയിൽ, (ഇതിൽ നിന്ന്) 250 കിലോമീറ്ററിനുള്ളിൽ 7-ലധികം തീവ്രതയുള്ള ഒമ്പത് ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്.” പ്രാഥമിക വിലയിരുത്തലിൽ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവയെ ബാധിക്കുന്ന സുനാമി ലെവൽ തിരമാലകൾ ഉണ്ടാകാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയയുടെ തീരപ്രദേശം ഭീഷണിയിലല്ലെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി പറഞ്ഞു.