'ഗോസ്റ്റ് കാർ' തട്ടിപ്പ്: NAB ജീവനക്കാരൻ അറസ്റ്റിൽ

150 മില്യൺ ഡോളറിന്റെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയിൽ പങ്കാളിയാണെന്ന് ആരോപിച്ച് സിഡ്‌നിയിൽ 36 കാരനായ നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് (എൻഎബി) ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
'ഗോസ്റ്റ് കാർ' തട്ടിപ്പ്: NAB ജീവനക്കാരൻ അറസ്റ്റിൽ
ജാമ്യം നിഷേധിക്കപ്പെട്ട ഇയാളെ ഇന്ന് കോടതിയിൽ ഹാജരാകും.(NSW Police)
Published on

150 മില്യൺ ഡോളറിന്റെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയിൽ പങ്കാളിയാണെന്ന് ആരോപിച്ച് സിഡ്‌നിയിൽ 36 കാരനായ നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് (എൻഎബി) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. "​ഗോസ്റ്റ് കാറുകൾ" എന്നറിയപ്പെടുന്ന നിലവിലില്ലാത്ത ആഡംബര കാറുകൾക്കായി വായ്പ എടുക്കാൻ സംഘം മോഷ്ടിച്ച വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചതായി പോലീസ് പറയുന്നു. ഈ തട്ടിപ്പ് പിന്നീട് വിവിധ ബാങ്കുകളിൽ നിന്നുള്ള വ്യാജ ബിസിനസ്സ്, വീട്, വ്യക്തിഗത വായ്പകൾ എന്നിവയിലേക്ക് വ്യാപിച്ചു.

Also Read
ഗ്യാലറിയിലെത്തുന്ന പന്ത് ആരാധകർക്ക്; ബി​ഗ് ബാഷ് ലീഗിൽ പുതിയ നിയമം
'ഗോസ്റ്റ് കാർ' തട്ടിപ്പ്: NAB ജീവനക്കാരൻ അറസ്റ്റിൽ

ബോണിറിഗിൽ നിന്നുള്ള 36 കാരന്റെ വീട്ടിൽ അതിരാവിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഏകദേശം 60,000 ഡോളർ വിലമതിക്കുന്ന വിലകൂടിയ ആഭരണങ്ങളും വാച്ചുകളും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് വഞ്ചന, കുറ്റകൃത്യ പണം കൈകാര്യം ചെയ്യൽ, ഒരു ക്രിമിനൽ ഗ്രൂപ്പിന്റെ ഭാഗമാകൽ എന്നിവയുൾപ്പെടെ 19 കുറ്റങ്ങൾ ചുമത്തി. ജാമ്യം നിഷേധിക്കപ്പെട്ട ഇയാളെ ഇന്ന് കോടതിയിൽ ഹാജരാകും. കഴിഞ്ഞ വർഷം ആരംഭിച്ച സ്ട്രൈക്ക് ഫോഴ്‌സ് മൈഡിൽടൺ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റ്. ഇതുവരെ, പോലീസ് 15 പേർക്കെതിരെ കുറ്റം ചുമത്തുകയും പദ്ധതിയുമായി ബന്ധപ്പെട്ട ഏകദേശം 60 മില്യൺ ഡോളർ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au