ബാറ്റ്‌ലോയിൽ ഇന്ധനക്ഷാമം; ഏക പെട്രോൾ പമ്പ് പൂട്ടി, ദുരിതത്തിലായി പ്രാദേശിക ജനത

വിപണിയിലെ കടുത്ത വിലക്കയറ്റം മൂലം പുതിയ സ്റ്റോക്ക് എടുക്കുന്നത് ലാഭകരമല്ലാത്തതിനാലാണ് ഉടമകൾ പമ്പ് അടച്ചിട്ടത്.
ബാറ്റ്‌ലോയിൽ ഇന്ധനക്ഷാമം;
ബാറ്റ്‌ലോയിൽ ഇന്ധനക്ഷാമം;
Published on

ബാറ്റ്‌ലോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയും വിതരണം തടസ്സപ്പെടുകയും ചെയ്തതോടെ എൻ.എസ്.ഡബ്ല്യു പട്ടണമായ ബാറ്റ്‌ലോ പ്രതിസന്ധിയിലായി. നഗരത്തിലെ ഏക സർവീസ് സ്റ്റേഷനിൽ ഇന്ധനം തീർന്നതിനെത്തുടർന്ന് 'സോൾഡ് ഔട്ട്' ബോർഡുകൾ സ്ഥാപിച്ചു. വിപണിയിലെ കടുത്ത വിലക്കയറ്റം മൂലം പുതിയ സ്റ്റോക്ക് എടുക്കുന്നത് ലാഭകരമല്ലാത്തതിനാലാണ് ഉടമകൾ പമ്പ് അടച്ചിട്ടത്. ഇതോടെ ഇന്ധനത്തിനായി പ്രദേശവാസികൾ അരമണിക്കൂറോളം യാത്ര ചെയ്ത് അയൽ നഗരങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.

Also Read
പ്രായം നാല് മാസം; 11 ദിവസം കൊണ്ട് നിലം തൊടാതെ 13560 കിമീ പറന്ന് ബി6
ബാറ്റ്‌ലോയിൽ ഇന്ധനക്ഷാമം;

കൃഷി പ്രധാനമായ ബാറ്റ്‌ലോയിലെ കർഷകരെയും പ്രായമായവരെയുമാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിളവെടുപ്പ് കാലം ആരംഭിക്കാനിരിക്കെ ഇന്ധനക്ഷാമം കാർഷിക മേഖലയെ തളർത്തുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. നിലവിൽ സിഡ്‌നി പോലുള്ള നഗരങ്ങളിൽ ഇന്ധന നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി. എന്നാൽ, പ്രാദേശിക മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ട് തന്ത്രപരമായ ഇന്ധനശേഖരം (Strategic reserves) ലഭ്യമാക്കാൻ ഫെഡറൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ഇന്ധനവിലയിലെ സുതാര്യത ഉറപ്പാക്കാൻ പുതിയ നിയമനിർമ്മാണവുമായി പ്രതിപക്ഷം രംഗത്തെത്തി. പെട്രോൾ പമ്പുകൾ ഓരോ ദിവസത്തെയും പരമാവധി വില മുൻകൂട്ടി അറിയിക്കണമെന്നും 24 മണിക്കൂർ നേരത്തേക്ക് ആ വിലയിൽ മാറ്റം വരുത്താൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ നിർദ്ദേശിച്ചു. ഇത് ജനങ്ങൾക്കിടയിലുള്ള പരിഭ്രാന്തി ഒഴിവാക്കാനും വിലയിൽ സ്ഥിരത കൊണ്ടുവരാനും സഹായിക്കും. ഇന്ധന വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Stories

No stories found.
Metro Australia
maustralia.com.au