ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് 120 കോടി രൂപ പിഴ, കാരണം

ഏകദേശം 9,000 ഉപഭോക്താക്കളുടെ ഇന്റർനെറ്റ് വേഗത പദ്ധതികൾ അറിയിപ്പില്ലാതെ തരംതാഴ്ത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
Telstra
TelstraInternet
Published on

കാൻബെറ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെൽസ്ട്രയ്ക്കെതിരെ ഫെഡറൽ കോടതി 1.8 കോടി ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 120 കോടി രൂപ) പിഴ ചുമത്തി. ഏകദേശം 9,000 ഉപഭോക്താക്കളുടെ ഇന്റർനെറ്റ് വേഗത പദ്ധതികൾ അറിയിപ്പില്ലാതെ തരംതാഴ്ത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

2020 ഒക്ടോബർ, നവംബർ മാസങ്ങളിൽ കമ്പനി തങ്ങളുടെ ബിലോങ് ബ്രാൻഡിലെ 8,897 ഉപഭോക്താക്കളുടെ ഇന്റർനെറ്റ് പ്ലാൻ സൂചന നൽകാതെ തന്നെ കുറഞ്ഞ സ്പീഡിലേക്ക് മാറ്റിയെന്നതാണ് കുറ്റം.

Also Read
ടാസ്മാനിയയിലെ കാട്ടുമാനുകളുടെ എണ്ണത്തിൽ വർധനവ്, നിയന്ത്രണത്തിന് നീക്കവുമായി സർക്കാർ
Telstra

നിരീക്ഷണ ഏജൻസിയായ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ആണ് ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച പിഴ പ്രഖ്യാപിച്ചത്.

മാത്രമല്ല, ഈ ഉപഭോക്താക്കളുടെ പരമാവധി അപ്‌ലോഡ് വേഗത പകുതിയായി കുറച്ചതായി കമ്പനി അറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പറയപ്പെടുന്നു. “അവരുടെ ബ്രോഡ്‌ബാൻഡ് സേവനം മാറ്റിയതായി ഉപഭോക്താക്കളെ അറിയിക്കുന്നതിൽ ടെൽസ്ട്ര പരാജയപ്പെട്ടു, , മാറ്റിയ സേവനം അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കാനുള്ള അവസരം അവർക്ക് നിഷേധിച്ചു,” എസിസിസി കമ്മീഷണർ അന്ന ബ്രേക്കി പറഞ്ഞു.

Also Read
ആകാശത്തിലെ അടുക്കള: സിഡ്‌നി വിമാനത്താവളത്തിലെ മക്‌ഡൊണാൾഡ്‌സ് ഫ്ലോട്ടിംഗ് കിച്ചൺ!
Telstra

വേഗത കുറഞ്ഞ ഇന്‍റർനെറ്റ് ലഭിച്ച ഉപഭോക്താക്കൾക്ക് കുറഞ്ഞ അപ്‌ലോഡ് വേഗത പ്ലാനിൽ ഉണ്ടായിരുന്ന ഓരോ മാസത്തിനും നഷ്ടപരിഹാരമായി 15 ഓസ്‌ട്രേലിയൻ ഡോളർ വീതം ക്രെഡിറ്റ്‌ നൽകിക്കൊണ്ടോ പണം തിരിച്ചുനൽകിക്കൊണ്ടോ നഷ്ടപരിഹാരം നൽകുന്നതിന് ടെൽസ്ട്ര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au