

പഠനോപകരണങ്ങൾ, യൂണിഫോം, ലാപ്‌ടോപ്പ്, സ്കൂൾ ലഞ്ച്, സഹപാഠ പ്രവർത്തനങ്ങൾ എന്നിവയുടെ ചെലവുകൾ കുത്തനെ ഉയരുന്നതിനാൽ ഓസ്‌ട്രേലിയയിലെ കുടുംബങ്ങൾ പുതുവത്സര ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പ് തന്നെ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ട്.
വെസ്റ്റേൺ സിഡ്നിയിലെ മൂന്ന് കുട്ടികളുടെ അമ്മ കേറ്റ് സോൾ ഇതിനോടകം തന്നെ മക്കളുടെ ഭാവി വിദ്യാഭ്യാസചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ച് പണം മാറ്റിവെക്കുകയാണ്. ഉയർന്ന ബില്ലുകളും വാടകയും കാരണം ഇതിനകം തന്നെ സാമ്പത്തിക ബുദ്ധിമുട്ടിലായ അവർക്ക്, ആറുമാസത്തിൽ $500–$600 വരെ ചെലവാക്കേണ്ടിവരുന്നു.
കുട്ടികളുടെ ലഞ്ച് ചെലവ് തന്നെ ഒരു വലിയ ഭാരമായി മാറിയതോടെ, അവർ്ക്ക് പ്രാദേശിക സ്കൂൾ കമ്മ്യൂണിറ്റി പാന്ട്രിയുടെ സഹായം തേടേണ്ടിവരുന്നു.
ദേശീയ ചാരിറ്റി ആയ Smith Family വഴി ലഭിക്കുന്ന യൂണിഫോം, ഷൂസ്, പഠനോപകരണങ്ങൾ എന്നിവ അവരുടെ മക്കൾക്ക് ആത്മവിശ്വാസം നൽകുന്നുവെന്നും അവർ പറയുന്നു.
85% കുടുംബങ്ങൾക്കു സ്കൂൾ ചെലവുകൾ നിറവേറ്റുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് സ്മിത് ഫാമിലി നടത്തിയ സർവേയിൽ കണ്ടെത്തി. ഡിജിറ്റൽ ഉപകരണങ്ങൾ, യൂണിഫോം, എക്സ്കർഷൻ ഫീസ്, സഹപാഠ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കുടുംബങ്ങൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ട്.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ കമ്മ്യൂണിറ്റി പാന്ട്രികൾ, ബ്രേക്ക്ഫാസ്റ്റ് ക്ലബുകളും കുറഞ്ഞ ചെലവുള്ള സ്പോർട്സ് ക്ലാസുകളും ഉൾപ്പെടെ വളരെയധികം സേവനങ്ങളിലേക്കും പദ്ധതികളിലേക്കും തിരിയുകയാണ്
പല മാതാപിതാക്കളും പുതിയ യൂണിഫോമുകൾക്കു പകരം സെക്കൻഡ്-ഹാൻഡ് യൂണിഫോമുകൾ വാങ്ങുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ബ്രിസ്ബേൻ സ്കൂളുകളിലെ യൂണിഫോം ഷോപ്പുകളിൽ ആവശ്യക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾ സ്കൂളുകളെ സമീപിക്കണമെന്നും സഹായത്തിനായി നിരവധി പദ്ധതികൾ സ്കൂളുകളിൽ നിലവിലുണ്ടെന്നും ക്യൂൻസ്ലൻഡ് പി ആൻഡ് സി സിഇഒ സ്കോട്ട് വൈസ്‌മാൻ പറഞ്ഞു.