പ്രകൃതി ദുരന്തമായി H5N1 പക്ഷിപ്പനി; അഡലെയ്ഡിൽ അപൂർവ്വ കടൽപ്പക്ഷികൾ ചത്തൊടുങ്ങി, ജാഗ്രതാ നിർദ്ദേശം

ഓസ്‌ട്രേലിയയിൽ ആദ്യമായി വന്യജീവികളിൽ അത്യന്തം അപകടകാരിയായ H5N1 പക്ഷിപ്പനി വൻതോതിൽ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്.
H5N1 പക്ഷിപ്പനി
(Getty Images)
Published on

കാൻബറ: ഓസ്‌ട്രേലിയയിൽ ആദ്യമായി വന്യജീവികളിൽ അത്യന്തം അപകടകാരിയായ H5N1 പക്ഷിപ്പനി വൻതോതിൽ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. അഡലെയ്ഡ് തീരത്തിന് സമീപമുള്ള കേപ് ജാഫയ്ക്ക് അടുത്തുള്ള പാറക്കെട്ടുകളിൽ 'ഗ്രേറ്റർ ക്രസ്റ്റഡ് ടേൺ' വിഭാഗത്തിൽപ്പെട്ട അമ്പതോളം അപൂർവ്വ കടൽപ്പക്ഷികൾ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തി. ഹെലികോപ്റ്റർ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ 49 ചത്ത പക്ഷികളിലും 35 അസുഖബാധിതരായ പക്ഷികളിലും നടത്തിയ സാംപിൾ പരിശോധനയിൽ H5N1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി കൃഷിമന്ത്രി ജൂലി കോളിൻസ് അറിയിച്ചു.

ഇതോടെ ലോകത്ത് H5N1 റിപ്പോർട്ട് ചെയ്യുന്ന വാസ പ്രദേശമായ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലും വൈറസ് വ്യാപനം തീവ്രമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വന്യജീവികളിലും പക്ഷികളിലും ഇനിയും സമാനമായ കൂട്ടമരണം സംഭവിക്കാമെന്ന് പരിസ്ഥിതി മന്ത്രി മുറെ വാട്ട് ) വ്യക്തമാക്കി. അതേസമയം, കോഴിഫാമുകളിലേക്ക് വൈറസ് പടരുന്നത് തടയാൻ ജൂൺ മാസം മുതൽ ശക്തമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും നിലവിൽ ഫാമുകളിൽ രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും കൃഷി മന്ത്രാലയം അറിയിച്ചു. മനുഷ്യരിലേക്ക് ഈ വൈറസ് പടരാനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്നും പരിഭ്രാന്തി വേണ്ടെന്നും അധികൃതർ കൂട്ടിിച്ചേർത്തു.

Metro Australia
maustralia.com.au