വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മാചാഡോ, തനിക്കു ലഭിച്ച നോബൽ സമാധാന പുരസ്കാരം ട്രംപിന് സമർപ്പിച്ചു

വെനിസ്വേലയിലെ ജനാധിപത്യാവകാശങ്ങൾക്ക് വേണ്ടി നടത്തിയ നിരന്തര പോരാട്ടങ്ങൾ കണക്കിലെടുത്താണ് 2025ലെ നോബൽ സമാധാന പുരസ്കാരം മാചാഡോയ്ക്ക് ലഭിച്ചത്
Machado presents Trump with her Nobel Prize
വെനിസ്വേല പ്രതിപക്ഷ നേതാവ് മാചാഡോ, തനിക്കു ലഭിച്ച നോബൽ സമാധാന പുരസ്കാരം ട്രംപിന് സമർപ്പിച്ചു
Published on

വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മാചാഡോ, തനിക്ക് ലഭിച്ച നോബൽ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിച്ചുവെന്ന് അറിയിച്ചു. ട്രംപ് അത് ഏറ്റുവാങ്ങിയോയെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

വാഷിംഗ്ടണിൽ ഇരുവരും ഉച്ചഭക്ഷണത്തിനായി കൂടിക്കാഴ്ച നടത്തിയ ശേഷം, മാചാഡോ സെനറ്റർമാരുമായി കൂടിക്കാഴ്ചയ്ക്കായി ക്യാപിറ്റോളിലേക്ക് പോയി. പുറത്തേക്ക് വന്നപ്പോഴായിരുന്നു അവർ ഈ വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

“നമ്മുടെ സ്വാതന്ത്ര്യത്തിനായി ട്രംപ് നടത്തിയ അതുല്യ പ്രതിബദ്ധതയ്ക്ക് ആദരസൂചനയായാണ് മെഡൽ ഞാൻ സമർപ്പിച്ചത്,” മാചാഡോ പറഞ്ഞു. 200 വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ വിപ്ലവസമര നായകനായ മാർക്വിസ് ഡി ലാഫയറ്റെ ദക്ഷിണ അമേരിക്കൻ വിപ്ലവകാരി സിമോൺ ബൊളിവറിന് നൽകി പങ്കുവെച്ച സ്വാതന്ത്ര്യ മൂല്യങ്ങളെ അവർ ഓർമ്മിപ്പിക്കുകയും ചെയ്തു.

Also Read
ഓസ്‌ട്രേലിയയുടെ കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം: ഒരു മാസത്തിൽ 47 ലക്ഷത്തോളം അക്കൗണ്ടുകൾ നീക്കി
Machado presents Trump with her Nobel Prize

2025ലെ നോബൽ സമാധാന പുരസ്കാരം മാചാഡോയ്ക്ക് ലഭിച്ചത് വെനിസ്വേലയിലെ ജനാധിപത്യാവകാശങ്ങൾക്ക് വേണ്ടി നടത്തിയ നിരന്തര പോരാട്ടം, ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റത്തിനായുള്ള പ്രവർത്തനം എന്നിവയ്ക്കാണ്.

ദീർഘകാല പ്രസിഡന്റായ നിക്കോളാസ് മഡുറോ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് അവർ കഴിഞ്ഞ വർഷം വെനിസ്വേല വിടുകയും ജനാധിപത്യ മാറ്റത്തിന് യുഎസിന്റെ പിന്തുണ തേടുകയും ചെയ്തിരുന്നു.

നോബൽ സമ്മാനം കൈമാറാനോ പങ്കിടാനോ കഴിയില്ല

ട്രംപ് മുമ്പും നോബൽ സമ്മാനം നേടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നോബൽ കമ്മിറ്റിയുടെ നിയമപ്രകാരം സമ്മാനം കൈമാറാനോ പിൻവലിക്കാനോ സാധ്യമല്ല.

വൈറ്റ് ഹൗസ് പ്രകാരം, ട്രംപിന് മാചാഡോയെ കാണാനുളള ആകാംഷ ഉണ്ടായിരുന്നു, എന്നാൽ അവർ രാജ്യത്തെ നയിക്കാൻ വേണ്ടത്ര പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന വിലയിരുത്തലും അദ്ദേഹം നിലനിർത്തുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au