

ടെഹ്‌റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് (Esmaeil Khatib) ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ പ്രസിഡന്റ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇസ്രായേൽ വധിക്കുന്ന ഇറാനിയൻ ഭരണകൂടത്തിലെ മൂന്നാമത്തെ ഉന്നത നേതാവാണ് ഖത്തീബ്. ചൊവ്വാഴ്ച നടന്ന ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നു.
തിങ്കളാഴ്ച ഇറാന്റെ ശക്തനായ സുരക്ഷാ മേധാവി അലി ലാരിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജൻസ് മന്ത്രിക്കെതിരെയുള്ള നീക്കം. ഇതോടെ ഇറാൻ ഭരണകൂടത്തിന്റെ സുരക്ഷാ-ഇന്റലിജൻസ് ശൃംഖലയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇറാനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ പ്രത്യേക അനുമതി തേടേണ്ടതില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് (IDF) നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്