കേന്ദ്രനയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

. ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
national strike
Anna Kharkivska/ Unsplash
Published on

ന്യൂഡൽഹി: വിവിധ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി വരെ നീളുന്ന സമരത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട പത്തോളം തൊഴിലാളി സംഘടനകൾ പങ്കുചേരുന്നുണ്ട്. പണിമുടക്കിനെ നേരിടാൻ സർക്കാർ 'ഡയസ്‌നോൺ' പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷ സംഘടനകളും വിവിധ പ്രതിപക്ഷ പാർട്ടികളും സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപക-വിദ്യാർത്ഥി സംഘടനകൾ കൂടി പണിമുടക്കിൽ പങ്കുചേരുന്നതിനാൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കും. തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അത്യാവശ്യ യാത്രകൾ ഒഴിവാക്കിയും സ്ഥാപനങ്ങൾ അടച്ചും പണിമുടക്കിനോട് സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

Also Read
സഞ്ജു സാംസൺ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ
national strike

സംസ്ഥാനത്തെ അഞ്ഞൂറോളം കേന്ദ്രങ്ങളിലും രാജ്യത്തുടനീളം ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ റാലികൾ നടക്കും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെയും ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളെയും പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്. കർഷക സംഘടനകളും യുവജന സംഘടനകളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് തെരുവിലിറങ്ങും.

Related Stories

No stories found.
Metro Australia
maustralia.com.au