

സിനിമയും സർഗ്ഗാത്മക സഹകരണവും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്ന് ചരിത്രപരമായ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചുഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (IFFM) നേതൃത്വത്തിലാണ് പുതിയ കരാറുകൾക്ക് രൂപം നൽകിയത്. പനാജിമിൽ എത്തിയ വ്യവസായ പ്രതിനിധികൾ രണ്ട് രാജ്യങ്ങളുടെയും സ്ക്രീൻ മേഖലയിലെ സഹകരണത്തിന് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ റോഡ്‌മാപ്പാണ് പ്രഖ്യാപിച്ചതെന്ന് വിശദീകരിച്ചു.വിപുലമായ ഉത്സവങ്ങൾ, പ്രതിഭാ വിനിമയം, ദീർഘകാല സ്‌ക്രീൻ സഹകരണം എന്നിവയ്ക്ക് വഴിയൊരുക്കുന്നു.
നവംബർ 21-ന് IFFM–IFFI ധാരണാപത്രം ഒപ്പുവെച്ചതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഫെസ്റ്റിവൽ സഹകരണം, ടാലന്റ് എക്സ്ചേഞ്ച്, സിനിമാ വിതരണം, വിദ്യാഭ്യാസ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്ന പദ്ധതികൾക്ക് തുടക്കമായി. അതേ ദിവസം മൂന്ന് പുതിയ എംഒയുക്കളും ഒപ്പുവെച്ചു. മെൽബൺ മേയർ നിക്കോളസ് റീസ്, വിവരപ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു തുടങ്ങിയവരുടെ സാന്നിധ്യത്തോടെയാണ് കരാറുകൾക്ക് രൂപം നൽകിയത്. ഇന്ത്യൻ സിനിമ ഓസ്‌ട്രേലിയയിൽ നേടിയെടുത്ത സ്വാധീനത്തെയും ഇന്ത്യൻ പ്രവാസികളുടെ വഹിക്കുന്ന വലിയ പങ്കിനെയും നിക്കോളസ് റീസ് പ്രത്യേകം ചൂണ്ടിക്കാട്ടി. ഈ ധാരണാപത്രങ്ങൾ ചലച്ചിത്ര നിർമ്മാണം, തൊഴിലവസരം, ആഗോള സാന്നിധ്യം എന്നിവയിൽ പുതിയ വഴികൾ തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുവശത്തുമുള്ള ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, വിദ്യാർത്ഥികൾ, പ്രേക്ഷകർ എന്നിവർക്ക് പ്രയോജനപ്പെടുന്ന ഒരു സമഗ്രമായ ആവാസവ്യവസ്ഥ രൂപപ്പെടുത്താൻ കരാറുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.