
പെർത്ത്: പെർത്ത് മിന്‍റ് ഓഗസ്റ്റിൽ സ്വർണ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ഉയർച്ച രേഖപ്പെടുത്തി. 38% വർധനവാണ് ഓഗസ്റ്റ് മാസത്തിൽ ഇവിടെയുണ്ടായത്. അതേസയം, വെള്ളി വിൽപ്പന എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിയതായി റിഫൈനറി അറിയിച്ചു.
വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെർത്ത് മിന്‍റ് ലോകത്തിലെ ഏറ്റവും വലിയ പുതുതായി ഖനനം ചെയ്യുന്ന സ്വർണ ഉൽപ്പാദകരിൽ ഒന്നാണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ റിഫൈനറിയും കൂടിയാണിത്.
ഓരോ വർഷവും, രാജ്യത്ത് ഖനനം ചെയ്യുന്ന സ്വർണത്തിന്റെ ഏകദേശം 75% പെർത്ത് മിന്റ് പ്രോസസ് ചെയ്യുന്നു. ഇതോടെ, ലോകത്തിലെ മുൻനിര സ്വർണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായ ഓസ്ട്രേലിയയിലെ പ്രധാന പങ്കാളിയെന്ന നിലയിൽ പെർത്ത് മിന്‍റ് തുടരുന്നു.
ഓഗസ്റ്റിൽ സ്വർണ നാണയങ്ങളും ബാറുകളും 30,125 ഔൺസായി ഉയർന്നു. ജൂലൈയിൽ ഇത് 21,891 ഔൺസായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 16% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, വെള്ളി ഉൽപ്പന്നങ്ങളുടെ വിൽപ്പന 6% കുറഞ്ഞ് ഓഗസ്റ്റിൽ 424,949 ഔൺസായി. ഇത് ജനുവരി മുതൽക്കുള്ള ഏറ്റവും കുറഞ്ഞ നിലയാണ്.
Also Read: ബാങ്ക് ജീവനക്കാരിയുടെ ജോലി എഐ എടുത്തു: 25 വർഷത്തെ സേവനത്തിന് ശേഷം പിരിച്ചുവിടൽ
“ഇയർ ഓഫ് ദ ഹോഴ്‌സ് ലൂണാർ പ്രോഗ്രാം പുറത്തിറക്കുന്നതിന് മുന്നോടിയായി വലിയ തോതിൽ മുൻകൂട്ടിയുള്ള ഓർഡർ ഉണ്ടായത് സ്വർണ വിൽപ്പനയിൽ വളർച്ചയ്ക്കു കാരണമായി,” പെർത്ത് മിന്റ് ജനറൽ മാനേജർ നീൽ വാൻസ് പറഞ്ഞു.
ആഗോള സ്വർണവില കഴിഞ്ഞ മാസം 4.8% ഉയർന്നു, ഏപ്രിലിന് ശേഷം ഏറ്റവും മികച്ച മാസാന്ത പ്രകടനമായി മാറി. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഡോളറിന്റെ ദൗർബല്യവുമാണ് ഇതിന് കാരണം.
അതേസമയം, വെള്ളിവില 8% ഉയർന്ന് ഓഗസ്റ്റ് 31-ന് 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.