
സൗത്ത് ഓസ്‌ട്രേലിയയിലെ കംഗാരു ദ്വീപിൽ സ്രാവിന്റെ ആക്രമണത്തിന് ഇരയായ സർഫർ ബെറിമാൻ, സ്രാവ് തന്നെ കടിച്ചപ്പോൾ താൻ എങ്ങനെ പോരാടി എന്ന് വിവരിക്കുന്നു. ഡി'എസ്ട്രീസ് ബേയിലെ ദി സീവർ എന്നറിയപ്പെടുന്ന പ്രശസ്തമായ ഒരു സർഫ് ബ്രേക്കിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ലീ ബെറിമാൻ സർഫിംഗ് നടത്തുന്നതിനിടെ വെങ്കല തിമിംഗല സ്രാവ് അദ്ദേഹത്തിന്റെ കാലിൽ കടിച്ചു. ആക്രമണത്തിനിടെ സ്രാവ് പലതവണ തിരിച്ചെത്തിയതായി 55 വയസ്സുള്ള ആൾ പറഞ്ഞു. രണ്ട് തവണ സ്രാവ് കടിച്ചതിനെ തുടർന്ന് കാലിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചു. സ്വയം വാഹനം ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത്.
ആക്രമണത്തിൽ നിന്ന് താൻ രക്ഷപ്പെടില്ലെന്ന് കരുതിയെന്ന് അദ്ദേഹം ആശുപത്രി കിടക്കയിൽ നിന്ന് 9 ന്യൂസിനോട് സംസാരിച്ചു. "പാറകളിലേക്ക് എത്താൻ എനിക്ക് നാല് മിനിറ്റ് മാത്രമേ എടുത്തുള്ളൂ, അവൻ തിരിച്ചുവന്നിരുന്നതിനാൽ അര മണിക്കൂർ പോലെ തോന്നി. ആക്രമണം ആരംഭിച്ചപ്പോൾ പെട്ടെന്ന് കരയ്ക്കെത്താൻ ശ്രമിച്ചു, പക്ഷെ പെട്ടെന്ന് എന്തോ എന്നെ കടിച്ചു. ഉടനെ എനിക്ക് അത് കൃത്യമായി മനസ്സിലായി, കാരണം മൂന്ന് ദിവസം മുമ്പ് അവിടെ ഒരു സ്രാവിനെ കണ്ടിരുന്നു. ഞാൻ എന്റെ പിന്നിലേക്ക് നോക്കിയപ്പോൾ അതാ അവൻ, വെള്ളത്തിൽ നിന്ന് പുറത്തേക്ക് തലയിട്ട് എന്നെ നോക്കി, അപ്പോഴാണ് ഞാൻ അലറിവിളിച്ചത്, ഞാൻ അവനെ അടിക്കാൻ തുടങ്ങി.- എന്ന് അദ്ദേഹം പറഞ്ഞു. സ്രാവ് തന്നെ രണ്ടുതവണ കടിച്ചതായും അടുത്തുള്ള ഒരു സീലിനെ പിന്തുടർന്ന് തിരികെ വന്നതായും അദ്ദേഹം പറഞ്ഞു. ഒരു ടൂറിസ്റ്റ് അദ്ദേഹത്തെ വെള്ളത്തിൽ നിന്ന് പുറത്തെത്താൻ സഹായിച്ചു. രണ്ട് കുട്ടികൾ അദ്ദേഹത്തെകാറിലേക്ക് എത്തിക്കാൻ സഹായിച്ചു. ഏകദേശം 40 വർഷമായി സർഫിംഗ് നടത്തുന്ന ബെറിമാൻ, മുമ്പ് ഒരിക്കലും ഇത്തരമൊരു അനുഭവം അനുഭവിച്ചിട്ടില്ലെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ അദ്ദേഹം പിന്നീട് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടു.