
ക്വീൻസ്‌ലാൻഡിലെ 'അഡൾട്ട് ക്രൈം, അഡൾട്ട് ടൈം ലോ' നിയമങ്ങൾ പ്രകാരം ഏകദേശം 3000 കുട്ടികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഡിസംബർ മുതൽ, 2986 കുട്ടികൾക്കെതിരെ 14,060 കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. ഈ നിയമനിർമ്മാണം, കുറ്റവാളികൾക്ക് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മുതിർന്നവരുടേതിന് സമാനമായ ശിക്ഷകൾ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമങ്ങൾ അവതരിപ്പിച്ചതിനുശേഷം ക്വീൻസ്‌ലാൻഡിലുടനീളം കുറ്റകൃത്യങ്ങൾ ഏകദേശം 10.8 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലായി രേഖപ്പെടുത്തിയ കുറ്റകൃതങ്ങളിൽ കുറവാണ്.
പുതിയ പോലീസ് ഡാറ്റ അനുസരിച്ച്, കാർ മോഷണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏകദേശം 8 ശതമാനം കുറഞ്ഞു, അതേസമയം കവർച്ചകൾ ഏകദേശം 5 ശതമാനം കുറഞ്ഞു. മുറിവേൽപ്പിക്കൽ പോലുള്ള കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഏകദേശം 17 ശതമാനം കുറഞ്ഞു. അതേസമയം കൊലപാതകം 38.2 ശതമാനവും, ആക്രമണം 5 ശതമാനവും, കവർച്ച 12.6 ശതമാനവും, നിയമവിരുദ്ധമായ പ്രവേശനം 21.2 ശതമാനവും, നിയമവിരുദ്ധമായ മോട്ടോർ വാഹന ഉപയോഗം 15.6 ശതമാനവും കുറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സംസ്ഥാനത്തുടനീളം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ഡേവിഡ് ക്രിസഫുള്ളി വാഗ്ദാനം ചെയ്തിരുന്നു.