

തെക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെ ടാറൂം ട്രഫ് എന്നറിയപ്പെടുന്ന ഒരു വലിയ പ്രദേശത്ത് എണ്ണ, വാതക പര്യവേക്ഷണത്തിന് മൂന്ന് കമ്പനികളെ ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ അനുവദിച്ചു. ഏകദേശം 750 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പ്രദേശം, ഏകദേശം 50 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയുടെ ആദ്യത്തെ വലിയ എണ്ണ കണ്ടെത്തലായി ഇത് മാറുമെന്ന് സര്‍ക്കാര്‍ പറയുന്നു. ബ്രിസ്‌ബേനിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ പടിഞ്ഞാറുള്ള ടാറൂം ട്രഫ് "ആഭ്യന്തര എണ്ണ ഉൽപാദന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സാധ്യതകൾ" വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രകൃതിവിഭവങ്ങളുടെയും ഖനികളുടെയും സംസ്ഥാന മന്ത്രി ഡെയ്ൽ ലാസ്റ്റ് പറഞ്ഞു. "ഊർജ്ജ വിലയിൽ സമ്മർദ്ദം കുറയ്ക്കുന്നതിനായി ക്വീൻസ്‌ലാന്റിന്റെ ആഭ്യന്തര ഊർജ്ജ വിതരണം വർദ്ധിപ്പിക്കുന്നതിൽ ഈ പുതിയ പര്യവേക്ഷണ മേഖല ഒരു നിർണായക ഘട്ടമാണ്," അദ്ദേഹം ഇന്നലെ പറഞ്ഞു. ഒമേഗ ടിഎന്‍, ട്രൈ-സ്റ്റാര്‍ സ്റ്റോൺക്രോഫ്റ്റ്, ഡ്രില്‍സെര്‍ച്ച് എനര്‍ജി എന്നീ കമ്പനികളാണ് ഈ പ്രദേശത്ത് പര്യവേക്ഷണം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ ഊർജ്ജ വിതരണം വർദ്ധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. രാജ്യത്തെ വീടുകള്‍ക്കും ബിസിനസുകള്‍ക്കും ഗ്യാസ് നല്‍കാനും ഇത് സഹായിച്ചേക്കാം. ഓസ്‌ട്രേലിയൻ മാർക്കറ്റ് സപ്ലൈ കണ്ടീഷൻ അനുസരിച്ച്, ടാറൂം ട്രഫിൽ ഉണ്ടാകുന്ന ഏതൊരു വാതക കണ്ടെത്തലിനും ഓസ്‌ട്രേലിയൻ കുടുംബങ്ങൾക്കും ബിസിനസുകൾക്കും മുൻഗണന നൽകുമെന്ന് സംസ്ഥാന സർക്കാർ പറയുന്നു. പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഭാവിയില്‍ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ ഊർജ്ജം ലഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഊർജ്ജ വ്യവസായ ഗ്രൂപ്പുകള്‍ പറയുന്നു. എന്നിരുന്നാലും, പദ്ധതി കൃഷിഭൂമിയെയും ജലസ്രോതസ്സുകളെയും ദോഷകരമായി ബാധിക്കുമെന്നും മലിനീകരണം വര്‍ദ്ധിപ്പിക്കുമെന്നും ചില പരിസ്ഥിതി ഗ്രൂപ്പുകള്‍ ആശങ്കപ്പെടുന്നു. ഡ്രില്ലിംഗ് ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ സുരക്ഷാ പരിശോധനകള്‍ നടത്തണമെന്ന് അവര്‍ വാദിക്കുന്നു.