ബാലിയിലേക്ക് തൊക്കെയ്ൻ കടത്തി; ഓസ്‌ട്രേലിയൻ പൗരന് 12 വർഷം തടവ് ശിക്ഷ

206 ക്ലിപ്പ് പ്ലാസ്റ്റിക് ബാഗുകളിലായി 1.7 കിലോഗ്രാം കൊക്കെയ്നും ഒരു ഡിജിറ്റൽ സ്കെയിലും മൊബൈൽ ഫോണും റെയ്ഡിൽ പിടിച്ചെടുത്തു.
ബാലിയിലേക്ക് തൊക്കെയ്ൻ കടത്തി; ഓസ്‌ട്രേലിയൻ പൗരന് 12 വർഷം തടവ് ശിക്ഷ
തടവിനോടൊപ്പം 2 ബില്യൺ റുപ്പിയ ($181,000) പിഴയും വിധിച്ചു. (AP Photo/Firdia Lisnawati)
Published on

വിനോദസഞ്ചാര ദ്വീപായ ബാലിയിലേക്ക് കൊക്കെയ്ൻ കടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്തോനേഷ്യൻ കോടതി വ്യാഴാഴ്ച ഒരു ഓസ്‌ട്രേലിയൻ പൗരന് 12 വർഷം തടവ് ശിക്ഷ വിധിച്ചു. വടക്കൻ ക്വീൻസ്‌ലാന്റിലെ കെയ്‌ൻസിൽ നിന്നുള്ള 43 കാരനായ ലാമർ ആരോൺ അഹ്‌ചിയെ മെയ് മാസത്തിൽ ദ്വീപിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുട്ട ബീച്ചിനടുത്തുള്ള വാടക വീട് പോലീസ് റെയ്ഡ് ചെയ്തപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. 206 ക്ലിപ്പ് പ്ലാസ്റ്റിക് ബാഗുകളിലായി 1.7 കിലോഗ്രാം കൊക്കെയ്നും ഒരു ഡിജിറ്റൽ സ്കെയിലും മൊബൈൽ ഫോണും റെയ്ഡിൽ പിടിച്ചെടുത്തു. ഇംഗ്ലണ്ടിൽ നിന്ന് കൊറിയർ വഴി അയച്ച രണ്ട് സംശയാസ്പദമായ പാക്കേജുകൾ ലഭിച്ചതായി ബാലി പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ നിരീക്ഷണ സംഘങ്ങൾ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്തതായി ഇന്തോനേഷ്യൻ പോലീസ് പറഞ്ഞു. കേസിൽ മൂന്ന് ജഡ്ജിമാർ അടങ്ങിയ പാനലിന് നേതൃത്വം നൽകിയ ജഡ്ജി ജോകോർഡ പുത്ര ബുഡി പാസ്റ്റിമ 12 വർഷം തടവും 2 ബില്യൺ റുപ്പിയ ($181,000) പിഴയും വിധിച്ചു. അതേസമയം വിചാരണ വേളയിൽ, തനിക്ക് ലഭിച്ച പാക്കേജ് കൊക്കെയ്ൻ ആണെന്ന് അറിയില്ലെന്ന് അഹ്ചി വാദിച്ചു. ‌‌

Related Stories

No stories found.
Metro Australia
maustralia.com.au