

ഓസ്ട്രേലിയൻ ഉപഅന്റാർട്ടിക് ദ്വീപായ ഹെർഡ് ദ്വീപിൽ മാരകമായ H5 തരം ബാധയെന്ന് സംശയം. അന്റാർട്ടിക്കയിലെ ഓസ്‌ട്രേലിയൻ ശാസ്ത്രീയ പ്രവർത്തനങ്ങളെയും ഗവേഷണ കേന്ദ്രങ്ങളെയും പിന്തുണയ്ക്കുന്ന കപ്പലായ ആർഎസ്‌വി നുയിനയില് ദക്ഷിണ സമുദ്രത്തിലെ അഗ്നിപർവ്വത ദ്വീപിലേക്ക് യാത്ര ചെയ്ത വന്യജീവി വിദഗ്ധർ സമീപ ദിവസങ്ങളിൽ എലിഫന്‍റ് സീലുകളിൽ അസാധാരണമായ മരണനിരക്ക് കണ്ടെത്തിയിരുന്നു,
ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ ഹെർഡ് ദ്വീപിലെ വന്യജീവികളിൽ H5 എവിയൻ ഇൻഫ്ലുവൻസയുമായി സാമ്യമുള്ള ലക്ഷണങ്ങൾ കണ്ടെത്തി എന്നാണ് ഫെഡറൽ പരിസ്ഥിതി, കാർഷിക വകുപ്പുകൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പക്ഷിപ്പനി ദ്വീപിലെത്തിയെന്ന സംശയം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല
നവംബർ പകുതിയോടെ ആർഎസ്‌വി നുയിന ഓസ്‌ട്രേലിയയിലേക്ക് മടങ്ങുമ്പോൾ, സ്ഥിരീകരണ പരിശോധനയ്ക്കായി സാമ്പിളുകൾ സിഎസ്‌ഐആർഒ ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പേർഡ്‌നെസിന് സമർപ്പിക്കും. അതുവരെ ദ്വീപിൽ പക്ഷിപ്പനിയുടെ സംശയാസ്പദമായ വരവ് സ്ഥിരീകരിക്കാൻ കഴിയില്ല.
സമീപ വർഷങ്ങളിൽ ഏവിയൻ ഇൻഫ്ലുവൻസ (HPAI) ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപിച്ചു, ലക്ഷക്കണക്കിന് കടൽ പക്ഷികളെയും സീലുകളെയും കൊന്നൊടുക്കിയിരുന്നു. 2023 അവസാനത്തിൽ അന്റാർട്ടിക്ക് ഉപദ്വീപിൽ വൈറസ് രോഗം കണ്ടെത്തിയതിനെത്തുടർന്ന്, അതിൽ നിന്ന് മുക്തമായ ലോകത്തിലെ അവസാന ഭൂഖണ്ഡമായി ഓസ്ട്രേലിയ മാറി.