
ന്യൂ യോർക്ക്: കൗമാരക്കാർക്ക് സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിരോധിച്ച ഓസ്ട്രേലിയുടെ നടപടിക്ക് യു എന്നിൽ പ്രശംസ. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ തന്റെ സർക്കാരിന്റെ ലോകത്തിലെ ആദ്യത്തെ കൗമാര സോഷ്യൽ മീഡിയ വിലക്കിനെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രോത്സാഹിപ്പിച്ചു. കുട്ടികൾക്ക് സോഷ്യൽ മീഡിയ മൂലമുണ്ടാകുന്ന വെല്ലുവിളികൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി നടന്ന 'പ്രൊട്ടക്ടിംഗ് ചിൽഡ്രൻ ഇൻ ദി ഡിജിറ്റൽ ഏജ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ തന്റെ പ്രസംഗത്തിൽ, "ഓസ്‌ട്രേലിയയുടെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി" പറഞ്ഞു.
"യൂറോപ്പിലുള്ള ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുകയാണ്, നിങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യും... അടുത്ത തലമുറയ്ക്കായി മുന്നോട്ട് വരേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്," അവർ പറഞ്ഞു.
ഓസ്ട്രേലിയയുടെ നിരോധനം 2024 നവംബറിൽ നിയമമായി പാസായി, നിലവിലെ 13 വയസ്സ് മുതൽ 16 വയസ്സ് വരെ കൗമാരക്കാർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ഥാപിക്കാനുള്ള കഴിവ് വൈകിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഡിസംബർ മുതൽ 16 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയുന്ന ആദ്യ രാജ്യമാകാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം.