ഓസ്‌ട്രേലിയ വിസ ‌ Amber Weir/ Unsplash
India

ഓസ്‌ട്രേലിയ ജോലി വിസ വാഗ്ദാനം: അഹമ്മദാബാദ് കുടുംബത്തിന് ₹23 ലക്ഷം നഷ്ടമായി

വ്യാജമായ ഓസ്ട്രേലിയൻ വിസ കോപ്പികളും വിമാന ടിക്കറ്റുകളും കൈമാറിയെന്നാണ് ആരോപണം.

Elizabath Joseph

ഓസ്‌ട്രേലിയയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് അഹമ്മദാബാദിലെ ഒരു കുടുംബത്തിൽ നിന്ന് ₹23 ലക്ഷം തട്ടിയെടുത്തതായി പരാതി. ഗോട്ടയിലെ താമസക്കാരനായ രാജേന്ദ്ര പട്ടേൽ (44) ശനിയാഴ്ച ആനന്ദ്‌നഗർ പൊലീസിൽ നൽകിയ പരാതിയിലാണ് ആരോപണം.

സോള സിവിൽ ആശുപത്രിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് 2024 ഒക്ടോബറിൽ പ്രതികളുമായി പരിചയപ്പെട്ടതെന്ന് പട്ടേൽ പറഞ്ഞു. സോളയിലെ വിജയ് ദവേയും മകൻ അർജുനും, ഘട്ട്ലോഡിയയിലെ ജയ ബ്രഹ്മഭട്ടും, പാല്ഡിയിലെ വാചിക സലാത്തും ചേർന്ന് ‘അസീമ ഓവർസീസ്’ എന്ന പേരിൽ വിസ കൺസൾട്ടൻസി നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തി. ശ്യാമൾ ക്രോസ്റോഡ്സിന് സമീപം ഓഫീസ് ഉണ്ടെന്നുമായിരുന്നു അവകാശവാദം.

പട്ടേലിനും ഭാര്യ ഹെമാലിക്കും 17 വയസ്സുള്ള മകൾക്കും മൂന്ന് വർഷത്തെ ഓസ്‌ട്രേലിയൻ ജോലി പെർമിറ്റ് (ഓട്ടോ-റിന്യൂവൽ ഉൾപ്പെടെ) ഒരുക്കാമെന്ന് പറഞ്ഞ് ₹83 ലക്ഷം ആവശ്യപ്പെട്ടു. വിസ നടപടികൾ ബാങ്കോക്കിൽ പൂർത്തിയാകുമെന്നുമായിരുന്നു അറിയിപ്പ്.

2024 നവംബർ–ഡിസംബർ കാലയളവിൽ പട്ടേൽ പണം, വിദേശ കറൻസി, യാത്രാചെലവുകൾ ഉൾപ്പെടെ അധിക തുകകൾ നൽകി; ബാങ്കോക്കും ക്വാലാലംപൂറും പലതവണ യാത്ര ചെയ്തു. സമയപരിധികൾ നീട്ടിക്കൊണ്ട് കൂടുതൽ പണം ആവശ്യപ്പെട്ടതായും ക്വാലാലംപൂരിൽ കുടുംബത്തിന്റെ പാസ്പോർട്ടുകൾ തടഞ്ഞുവെച്ചതായും പരാതിയിൽ പറയുന്നു.

പാസ്പോർട്ടുകൾ തിരിച്ചുപിടിക്കാൻ ₹8 ലക്ഷം കൂടി നൽകിയ ശേഷമാണ് കുടുംബം അഹമ്മദാബാദിലേക്ക് മടങ്ങിയത്. പിന്നീട് വ്യാജമായ ഓസ്ട്രേലിയൻ വിസ കോപ്പികളും വിമാന ടിക്കറ്റുകളും കൈമാറിയെന്നാണ് പട്ടേലിന്റെ ആരോപണം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT