ന്യൂ യോർക്ക്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സൂചന നല്കി അമേരിക്കൻ പ്രസിഡന്‍റ് ഡൊണായോ സമയമോ വ്യക്തമാക്കിയിട്ടില്ല. അതേസമയം, അൽബനീസ് അടുത്ത ആഴ്ച ന്യൂയോർക്കിലെഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (യുഎൻജിഎ) പങ്കെടുക്കാൻ അമേരിക്കയിലേക്ക് വരും.
"എനിക്കൊപ്പം ചേരാൻ അവർക്ക് ആഗ്രഹമുണ്ട്," "നിങ്ങളുടെ നേതാവ് എന്നെ വളരെ ഉടൻ കാണാൻ വരുന്നു." എന്നാണ് ട്രംപ് ഓസ്ട്രേലിയയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകൻറെ ചോദ്യത്തിന് ഉത്തരം നല്കിയത്.
മെയ് മാസത്തിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ സെന്റർ-ലെഫ്റ്റ് ലേബർ സർക്കാരിന്റെ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അൽബനീസ്, ട്രംപിനെ ഇതുവരെ കണ്ടിട്ടില്ല. ജൂണിൽ കാനഡയിലെ ജി7 ഉച്ചകോടിയിൽ സന്ദർശനം തീരുമാനിച്ചിരുന്നുവെങ്കിലും ട്രംപ് നേരത്തേ പോയതിനാൽ കൂടിക്കാഴ്ച നടന്നിരുന്നില്ല.
അതേസമയം, ഒരു ഉഭയകക്ഷി കൂടിക്കാഴ്ച ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ലെങ്കിലും, ന്യൂയോർക്കിൽ ചൊവ്വാഴ്ച ട്രംപ് ആതിഥേയത്വം വഹിക്കുന്ന സ്വീകരണത്തിൽ അൽബനീസ് പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി തിങ്കളാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.
അടുത്ത ചൊവ്വാഴ്ച രാത്രി ട്രംപ് ഒരു സ്വീകരണം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, ഇപ്പോൾ മുതൽ വർഷാവസാനം വരെ നടക്കുന്ന വിവിധ ഫോറങ്ങളിൽ നമ്മൾ പരസ്പരം കാണും. ഇത് ഉച്ചകോടി സീസണാണ് എന്നാണ് അൽബനീസ് എബിസി പെർത്തിനോട് സൂചിപ്പിച്ചത്.
ഈ മാസം ആദ്യം ട്രംപുമായി ഫോണിൽ സംസാരിച്ച അൽബനീസ്, നിർണായക ധാതുക്കളിൽ ഓസ്‌ട്രേലിയയും അമേരിക്കയും സഹകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.