ദക്ഷിണ ഓസ്ട്രേലിയയിലെ സ്വതന്ത്ര എംഎൽഎയായ നിക്ക് മക്‌ബ്രൈഡ് Supplied: SA Parliament
South Australia

സൗത്ത് ഓസ്‌ട്രേലിയൻ എംപി നിക്ക് മക്ബ്രൈഡ് അടുത്ത ഏഴ് ദിവസം കസ്റ്റഡിയിൽ തുടരും

ഹോം ഡിറ്റൻഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്. ജനുവരി 6ന് വീണ്ടും കേസ് പരിഗണിക്കും

Elizabath Joseph

ദക്ഷിണ ഓസ്ട്രേലിയയിലെ സ്വതന്ത്ര എംഎൽഎയായ നിക്ക് മക്‌ബ്രൈഡ് അടുത്ത ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ തുടരും. വാരാന്ത്യത്തിൽ അറസ്റ്റിലാകുകയും കുറ്റം ചുമത്തപ്പെടുകയും ചെയ്തതിനെ തുടർന്ന്, തിങ്കളാഴ്ച അഡിലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ (വീഡിയോ ലിങ്ക് വഴി) ഹാജരാക്കിയപ്പോഴാണ് ഇത് വ്യക്തമാക്കിയത്.

അഗ്രാവേറ്റഡ് ആക്രമണം, ജാമ്യവ്യവസ്ഥ ലംഘനം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മക്‌ബ്രൈഡിനെതിരെ ചുമത്തിയിരിക്കുന്നത്. 56 വയസ്സുള്ള എംഎൽഎയ്ക്ക് ഹോം ഡിറ്റൻഷൻ ജാമ്യത്തിന് അർഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കുറ്റാരോപണങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്ന് അഭിഭാഷകർ വ്യക്തമാക്കി.

ഹോം ഡിറ്റൻഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്. ജനുവരി 6ന് വീണ്ടും കേസ് പരിഗണിക്കും. അടുത്ത ഹിയറിംഗിൽ കൂടുതൽ വാദങ്ങൾ ഉന്നയിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ശനിയാഴ്ച രാവിലെ നടന്നതായി റിപ്പോർട്ട് ചെയ്ത ആക്രമണവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച മക്‌ബ്രൈഡിനെ പോലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയത്.

2018ൽ ലിബറൽ പാർട്ടി സ്ഥാനാർഥിയായി മാക്‌കില്ലോപ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ മക്‌ബ്രൈഡ് 2022ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, പാർട്ടിക്കുള്ളിലെ “ഇരുണ്ട ശക്തികളും” ഗ്രൂപ്പിസവും ചൂണ്ടിക്കാട്ടി ഒരു വർഷത്തിന് ശേഷം അദ്ദേഹം ലിബറൽ പാർട്ടിയിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി തുടരുകയായിരുന്നു. മാർഷൽ സർക്കാരിനെതിരായ തുറന്ന വിമർശനങ്ങളും സഭയിൽ ക്രോസ് വോട്ടിംഗ് നടത്തുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നേരത്തേ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

SCROLL FOR NEXT