കഴിഞ്ഞ വർഷം അമേരിക്കൻ കുടുംബങ്ങൾക്ക് ശരാശരി 1,000 ഡോളറിലധികം അധികച്ചെലവ് വരാൻ പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ കാരണമായതായി റിസർച്ച് ഗ്രൂപ്പായ ടാക്സ് ഫൗണ്ടേഷൻ (Tax Foundation) വെളിപ്പെടുത്തി. 1993-ന് ശേഷമുള്ള ഏറ്റവും വലിയ നികുതി വർദ്ധനവാണിതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ ഭക്ഷ്യവസ്തുക്കളുടെ വിലയിലും വലിയ വർദ്ധനവുണ്ടായി. കാപ്പിക്ക് 33.6%, ബീഫിന് 19.3%, ഓറഞ്ച് ജ്യൂസിന് 12.4% എന്നിങ്ങനെയാണ് വില ഉയർന്നത്. 2024-ൽ ഏകദേശം 2% ആയിരുന്ന തീരുവ നിരക്ക് 2025-ൽ 10 ശതമാനമായി ഉയർന്നു. ഇത് 1946-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ വൈറ്റ് ഹൗസ് ഈ വാദങ്ങളെ എതിർക്കുന്നുണ്ടെങ്കിലും, പുതിയ നികുതി ഇളവുകളുടെ ഗുണഫലങ്ങൾ ഈ തീരുവകൾ മൂലം ഇല്ലാതാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.