അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്  
World

ഇറാൻ യുദ്ധം യുഎസ് നിയന്ത്രണത്തിൽ; ചൈനയുടെ സഹായം ആവശ്യമില്ലെന്ന് ട്രംപ്

യുറേനിയം ശേഖരം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന ഇസ്രായേലിന്റെ കർശന നിലപാട് സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്.

Elizabath Joseph

ബീജിംഗ് സന്ദർശനത്തിന് മുന്നോടിയായി ഇറാൻ യുദ്ധം അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ബീജിംഗിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, ഈ ആഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തുന്ന ഉച്ചകോടിയിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. സമാധാനപരമായോ അല്ലാതെയോ ഏതു വിധേനയും തങ്ങൾ ഈ പോരാട്ടത്തിൽ വിജയിക്കുമെന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

യുദ്ധത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും, ശത്രുത അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഇരുപക്ഷവും പുരോഗതി കൈവരിച്ചിട്ടില്ല. നിലവിലെ സാഹചര്യം സങ്കീർണ്ണമായി തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവനകൾ വരുന്നത്. ചൈനയുമായുള്ള ഉച്ചകോടിയിൽ ഈ വിഷയത്തിന് വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും പുറത്തെടുക്കാതെ യുദ്ധം അവസാനിച്ചതായി കണക്കാക്കാനാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വ്യക്തമാക്കി. യുറേനിയം ശേഖരം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന ഇസ്രായേലിന്റെ കർശന നിലപാട് സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്.

SCROLL FOR NEXT