രാജകുമാരി മെറ്റെ-മാരിറ്റിന്റെ മൂത്തമകനായ മാരിയസ് ബോർഗ് ഹോയ്ബി  ( Heiko Junge/NTB Scanpix via AP)
World

നോർവേ കിരീടാവകാശിയുടെ മകന് ബലാത്സംഗക്കേസിൽ നാല് വർഷം തടവുശിക്ഷ

കോടതി വിചാരണയിൽ ചില കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് നാല് വർഷത്തെ തടവുശിക്ഷ വിധിച്ചത്. കേസിലെ ഇരകളുടെ മൊഴികളും മറ്റ് തെളിവുകളും കോടതി പരിഗണിച്ചു.

Safvana Jouhar

നോർവേയുടെ കിരീടാവകാശി രാജകുമാരി മെറ്റെ-മാരിറ്റിന്റെ മൂത്തമകനായ മാരിയസ് ബോർഗ് ഹോയ്ബിക്ക് ബലാത്സംഗക്കേസിൽ നാല് വർഷം തടവുശിക്ഷ വിധിച്ചു. ഏറെ ശ്രദ്ധ നേടിയ വിചാരണയ്ക്കൊടുവിലാണ് നോർവീജിയൻ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 28 കാരനായ ഹോയ്ബി നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്. അന്വേഷണത്തിനിടെ ബലാത്സംഗം, ലൈംഗികാതിക്രമം, ശാരീരിക ആക്രമണം തുടങ്ങിയ നിരവധി കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരുന്നു. കോടതി വിചാരണയിൽ ചില കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് നാല് വർഷത്തെ തടവുശിക്ഷ വിധിച്ചത്. കേസിലെ ഇരകളുടെ മൊഴികളും മറ്റ് തെളിവുകളും കോടതി പരിഗണിച്ചു.

മാരിയസ് ബോർഗ് ഹോയ്ബി (L)

നോർവീജിയൻ രാജകുടുംബവുമായി ബന്ധമുള്ള വ്യക്തിക്കെതിരായ കേസായതിനാൽ ഇത് രാജ്യത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഹോയ്ബിക്ക് രാജകീയ പദവിയോ ഔദ്യോഗിക ചുമതലയോ ഇല്ല. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രാജകുടുംബം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് ഈ വിധിയിലൂടെ ലഭിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം അറസ്റ്റിലായ ഹോയ്ബി മയക്കുമരുന്ന് ഉപയോഗം, ആക്രമണം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി അന്വേഷണങ്ങൾ നേരിട്ടിരുന്നു.

SCROLL FOR NEXT