ടോം ഫിലിപ്സ് 
World

ന്യൂസിലൻഡ് കുറ്റവാളി ടോം ഫിലിപ്‌സ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

2021 ഡിസംബറിൽ തന്റെ മൂന്ന് കുട്ടികളുമായി ഒളിവിൽ പോയ ടോം ഫിലിപ്സ്, വൈകാറ്റോ മേഖലയിൽ മോഷണശ്രമത്തിനിടെ പോലീസിൻ്റെ വെടിയേറ്റ് മരിച്ചതായി അദ്ദേഹത്തിന്റെ സഹോദരി വ്യക്തമാക്കി.

Safvana Jouhar

2021 ഡിസംബറിൽ തന്റെ മൂന്ന് കുട്ടികളുമായി ഒളിവിൽ പോയ ടോം ഫിലിപ്സ്, വൈകാറ്റോ മേഖലയിൽ മോഷണശ്രമത്തിനിടെ പോലീസിൻ്റെ വെടിയേറ്റ് മരിച്ചതായി അദ്ദേഹത്തിന്റെ സഹോദരി വ്യക്തമാക്കി. തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ പിയോപിയോ പട്ടണത്തിലെ ഒരു കടയിൽ ഫിലിപ്സ് നടത്തിയതായി പറയപ്പെടുന്ന റാഞ്ച് റെയ്ഡിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെ കുറിച്ച് പോലീസ് പ്രതികരിച്ചു. തുടർന്ന് വെടിവയ്പ്പ് ഉണ്ടായി, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരമാവുകയും പ്രതിയെന്ന് സംശയിക്കപ്പെടുന്നയാൾ മരിക്കുകയും ചെയ്തു. ആ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ഫിലിപ്സിന്റെ മരണം അദ്ദേഹത്തിന്റെ സഹോദരി റോസി ഫിലിപ്സ് റേഡിയോ ന്യൂസിലാൻഡിൽ (RNZ) സ്ഥിരീകരിച്ചെങ്കിലും പോലീസ് ഇതുവരെ അദ്ദേഹത്തെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.പരിക്കേറ്റ കോൺസ്റ്റബിളിനെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ന്യൂസിലൻഡ് പോലീസ് ആക്ടിംഗ് ഡെപ്യൂട്ടി കമ്മീഷണർ ജിൽ റോജേഴ്‌സ് പറഞ്ഞു.ഒന്നിലധികം തോക്കുകൾ കൈവശം വച്ചിരുന്ന പ്രതിയെ രണ്ടാമത്തെ ഉദ്യോഗസ്ഥൻ മാരകമായി വെടിവച്ചു കൊന്നതായി അവർ സ്ഥിരീകരിച്ചു.

പിയോപിയോയിലെ ഒരു കാർഷിക വിതരണ കടയിലാണ് സംഭവം നടന്നതെന്ന് ആർഎൻസെഡ് റിപ്പോർട്ട് ചെയ്തു. ഏകദേശം നാല് വർഷം മുമ്പ് ജന്മനാടായ മരോകോപ്പയിൽ നിന്ന് കാണാതായതു മുതൽ ഫിലിപ്സിനെ തിരഞ്ഞുകൊണ്ടിരുന്ന ഒരു പ്രദേശത്തിനടുത്താണ് ഈ പട്ടണം. 2021 ഡിസംബറിൽ ന്യൂസിലൻഡിലെ അപ്പർ നോർത്ത് ഐലൻഡിലെ വൈകാറ്റോയിലെ കുറ്റിക്കാട്ടിലേക്ക് പിതാവ് തന്റെ മൂന്ന് മക്കളായ - ഇപ്പോൾ 9 വയസ്സുള്ള എംബർ, 10 വയസ്സുള്ള മാവെറിക്, 12 വയസ്സുള്ള ജെയ്ഡ എന്നിവരുമായി ഒളിച്ചോടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പെൺകുട്ടികളിൽ ഒരാൾ ഫിലിപ്സിനൊപ്പമുണ്ടായിരുന്നുവെന്നും കസ്റ്റഡിയിലെടുത്തതായും സമഗ്ര പിന്തുണ ലഭിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ റോജേഴ്‌സ് പറഞ്ഞു. ഇപ്പോൾ പോലീസിൻ്റെ പ്രധാന മുൻഗണ മറ്റ് രണ്ട് കുട്ടികളേയും (പെൺകുട്ടിയെയും ആൺകുട്ടിയെയും) അന്വേഷിക്കുന്നതിലാണെന്നും അവർക്ക് വേണ്ടി സജീവമായി തിരച്ചിൽ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.ഒളിവിൽ കഴിയുമ്പോൾ, വൈകാറ്റോയ്ക്ക് ചുറ്റും കുടുംബത്തെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ നിരവധി കവർച്ചകളിലും ഫിലിപ്സിന് പങ്കുണ്ടായിരുന്നു. കസ്റ്റഡി തർക്കത്തെ തുടർന്ന് ഫിലിപ്സ് കൂട്ടിക്കൊണ്ടുപോയ കുട്ടികളുടെ അമ്മ, കുട്ടികൾക്ക് "ഈ ദുരിതം അവസാനിച്ചതിൽ ആശ്വാസം" ലഭിച്ചതായി തിങ്കളാഴ്ച RNZ-നോട് പറഞ്ഞു.

SCROLL FOR NEXT