(AP: Santiago Saldarriaga)
World

ഭൂകമ്പത്തിൽ കുലുങ്ങി കൊളംബിയ; 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 20 മരണം,കെട്ടിടങ്ങൾ തകർന്നു

കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിൽ ഭൂമിക്കടിയിൽ 100 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Elizabath Joseph

ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടം. ഭൂകമ്പത്തിൽ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പ്രമുഖ കെട്ടിടങ്ങൾ തകരുകയും ചെയ്തതായി ദുരന്തനിവാരണ സേന (UNGRD) അറിയിച്ചു. പനാമ, ഇക്വഡോർ, വെനസ്വേല തുടങ്ങിയ അയൽരാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിൽ ഭൂമിക്കടിയിൽ 100 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന് സമീപമുള്ള സാൻ ജോസ് ഡെൽ പാൽമർ, പ്രവിശ്യാ തലസ്ഥാനമായ ക്വിബ്ഡോ, കാലി (Cali), പെരേര തുടങ്ങിയ നഗരങ്ങളിൽ വൻതോതിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. സുരക്ഷ മുൻനിർത്തി രാജ്യത്തെ ആറോളം പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല (Abelardo De La Espriella) നേരിട്ടെത്തി അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്.

SCROLL FOR NEXT