PM Modi  Internet
India

രാഷ്ട്രനിർമ്മാണത്തിൽ ആർ‌എസ്‌എസിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ആർ‌എസ്‌എസിന്റെ ആത്മാവിനെ തകർക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Elizabath Joseph

ന്യൂ ഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രനിർമ്മാണത്തിൽ സംഘത്തിന്റെ സംഭാവനകളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി , ജാതിയുടെയോ മതത്തിന്റെയോ വിഭജനം നീക്കം ചെയ്തും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ചും ഐക്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അത് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

“ബ്രിട്ടീഷുകാരുടെ അതിക്രമങ്ങൾക്കെതിരെ സംഘം പോരാടിയിട്ടുണ്ട്. അവരുടെ ഏക താൽപ്പര്യം എല്ലായ്പ്പോഴും രാഷ്ട്രസ്നേഹമായിരുന്നു,” സ്വാതന്ത്ര്യ സമര സേനാനികൾക്ക് അഭയം നൽകിയിരുന്നതായും സ്വാതന്ത്ര്യസമരകാലത്ത് അതിന്റെ നേതാക്കളെ ജയിലിലടച്ചതായും മോദി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചും വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തും ആർ‌എസ്‌എസിന്റെ ആത്മാവിനെ തകർക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“ആർ.എസ്.എസ് ഒരിക്കലും വെറുപ്പ് പുലർത്തിയിട്ടില്ല. വ്യാജ കേസുകൾ ചുമത്താൻ നടത്തിയ ശ്രമങ്ങൾ, വിലക്കാൻ നടത്തിയ ശ്രമങ്ങൾ, മറ്റ് വെല്ലുവിളികൾ—ഇവയെല്ലാം ഉണ്ടായിട്ടും, നല്ലതും ചെറുതും ഒരുപോലെ സ്വീകരിക്കുന്ന സമൂഹത്തിന്റെ ഭാഗമാണ് ഞങ്ങൾ,” മഹാത്മാഗാന്ധിയുടെ വധശേഷം ആർ.എസ്.എസ് നിരോധിക്കപ്പെട്ട സാഹചര്യത്തെ മോദി വിശദീകരിച്ചു. ആ കാലത്ത് ആർ.എസ്.എസ് മേധാവിയായിരുന്ന മാധവ് ഗോൽകർവറിനെ പോലും വ്യാജകേസിൽ കുടുക്കി ജയിലിലാക്കി. അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT