വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ജിഎസ്ടി ABC News
Western Australia

ജിഎസ്ടി വിഹിതത്തിൽ വിട്ടുവീഴ്ചയില്ല; ഖനന വരുമാനത്തിൽ ഇളവ് തേടി വെസ്റ്റേൺ ഓസ്‌ട്രേലിയ

ഖനന വരുമാനത്തിന്റെ 25 ശതമാനം ജിഎസ്ടി വിതരണ കണക്കുകളിൽ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

Elizabath Joseph

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ജിഎസ്ടി (GST) വിഹിതം നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ പോരാട്ടം ശക്തമാക്കി. 2018-ൽ അന്നത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ഉണ്ടാക്കിയ കരാർ പ്രകാരം ജിഎസ്ടി പൂളിൽ നിന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയക്ക് കൂടുതൽ വിഹിതം ഉറപ്പാക്കിയിരുന്നു. എന്നാൽ ഈ കരാർ മൂലം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടി വരുന്ന നഷ്ടപരിഹാര തുകയിൽ 44 ബില്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിൽ പ്രൊഡക്ടിവിറ്റി കമ്മീഷൻ ഇത് പുനഃപരിശോധിക്കുകയാണ്.

നിലവിലെ കരാർ മാറിയാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ വലിയ കുറവുണ്ടാകുമെന്ന് ഡബ്ല്യുഎ ട്രഷറർ റിത സാഫിയോട്ടി വാദിച്ചു. ഖനന വരുമാനത്തിന്റെ 25 ശതമാനം ജിഎസ്ടി വിതരണ കണക്കുകളിൽ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയയുടെ ആകെ കയറ്റുമതിയുടെ 50 ശതമാനവും സാമ്പത്തിക വളർച്ചയുടെ 17 ശതമാനവും തങ്ങളാണ് നൽകുന്നതെന്നും അതിനാൽ ഡബ്ല്യുഎയുടെ സാമ്പത്തിക അടിത്തറ തകർക്കുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. എന്നാൽ വിക്ടോറിയ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ തങ്ങൾക്ക് അർഹമായ വിഹിതം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

SCROLL FOR NEXT