ഇഷ്ടിക ​ഗ്രിംസിയുടെ കൈയിൽ കൊണ്ടു.  (Source: 9News)
Western Australia

അമ്മയ്ക്കെതിരെ ഇഷ്ടിക എറിഞ്ഞു; തലനാഴിരയ്ക്ക് രക്ഷപ്പെട്ട് നവജാത ശിശു

പെർത്തിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഒരു അമ്മയ്ക്കെതിരെ ഇഷ്ടിക ഏറ്. നവജാത ശിശുവിന് ഏറ് കൊള്ളാതെ തലനാഴിരയ്ക്ക് രക്ഷപ്പെട്ടു.

Safvana Jouhar

പെർത്തിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഒരു അമ്മയ്ക്കെതിരെ ഇഷ്ടിക ഏറ്. നവജാത ശിശുവിന് ഏറ് കൊള്ളാതെ തലനാഴിരയ്ക്ക് രക്ഷപ്പെട്ടു. തന്റെ കുഞ്ഞിനെ പിടിച്ചുകൊണ്ട് പലചരക്ക് സാധനങ്ങൾ ഇറക്കുന്നതിനിടെ ഇ-ബൈക്ക് ഓടിച്ച് വന്ന ഒരു കൗമാരക്കാർ ഇഷ്ടിക എറിയുകയായിരുന്നുവെന്ന് ട്രേസി ഗ്രിംസ് പറയുന്നു. ഇഷ്ടിക ​ഗ്രിംസിയുടെ കൈയിൽ കൊള്ളുകയും കുഞ്ഞിന്റെ മേൽ ഏൽക്കാതെ തലനാഴിരയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ​ഗ്രിംസ് പറഞ്ഞു. "സത്യസന്ധമായി പറഞ്ഞാൽ അത് അവനെ കൊല്ലാമായിരുന്നു," ഗ്രിംസ് 9 ന്യൂസിനോട് പറഞ്ഞു. പിന്നീട് സംഘം തിരിച്ചെത്തി മറ്റൊരു ഇഷ്ടിക തന്റെ വീട്ടിലേക്ക് എറിഞ്ഞ് പ്രദേശം വിട്ടുപോയതായി അമ്മ പറഞ്ഞു. സംഭവത്തെ ഭയപ്പെടുത്തുന്നതായി അവർ വിശേഷിപ്പിച്ചു, ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തുപോകാൻ ഭയമാണെന്നും അവർ പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ആളുകൾക്കും വീടുകൾക്കും നേരെ വസ്തുക്കൾ എറിയുന്നതുമായി ബന്ധപ്പെട്ട സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രദേശത്ത് പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

SCROLL FOR NEXT