Western Australia

ക്വാറന്റൈനിലുളളവർക്ക് ഹാന്റവൈറസില്ലെന്ന് സ്ഥിരീകരിച്ചു

അവർ സുഖമായിരിക്കുകയാണെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ മാത്രമേ വീണ്ടും പരിശോധന നടത്തുകയുള്ളൂവെന്നും ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.

Safvana Jouhar

ഹാന്റവൈറസ് ബാധിച്ച ക്രൂയിസ് കപ്പലിലെ യാത്രക്കാരായ 6 പേരെ പെർത്തിലെ ഒരു ക്വാറന്റൈൻ സെന്ററിൽ പാർപ്പിച്ചിരിക്കയാണ്. ഇവർക്ക് ഹാന്റവൈറസ് ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബുൾസ്ബ്രൂക്ക് സെന്റർ ഫോർ നാഷണൽ റെസിലൈൻസിൽ മൂന്നാഴ്ചത്തേക്ക് ക്വാറന്റൈനിൽ കഴിഞ്ഞ നാല് ഓസ്‌ട്രേലിയൻ പൗരന്മാരുടേയും ഒരു സ്ഥിര താമസക്കാരന്റെയും ഒരു ന്യൂസിലൻഡ് പൗരന്റെയും രക്തപരിശോധനാ ഫലങ്ങൾ ഇന്നലെ ലഭിച്ചു. അവർ സുഖമായിരിക്കുകയാണെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ മാത്രമേ വീണ്ടും പരിശോധന നടത്തുകയുള്ളൂവെന്നും ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.

സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ക്രൂയിസ് യാത്രക്കാരുടെ ക്ഷേമവും തങ്ങളുടെ മുൻ‌ഗണനയായി തുടരുന്നുവെന്ന് ഫെഡറൽ സർക്കാർ പറഞ്ഞു. ജനങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് വളരെ അപൂർവമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, സർക്കാർ മുൻകരുതൽ സമീപനം സ്വീകരിക്കുന്നുണ്ടെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ മുമ്പ് പറഞ്ഞിരുന്നു.

SCROLL FOR NEXT