മുലയൂട്ടലിൻ്റെ പേരിൽ മെൽബൺ എയർലൈനിന്റെ ലോഞ്ചിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയോട് വിർജിൻ ഓസ്‌ട്രേലിയ ക്ഷമ ചോദിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്റ്റാഫ് അംഗം മുലയൂട്ടാൻ ലോഞ്ചിൽ നിന്ന് പുറത്തുപോകാൻ തന്നോട് ആവശ്യപ്പെട്ടതായി എലിസ് ടർണർ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. 1984 ലെ ലിംഗവിവേചന നിയമപ്രകാരം മുലയൂട്ടൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് സ്റ്റാഫ് അംഗത്തിന് "മാന്യമായി വിദ്യാഭ്യാസം" നൽകാൻ ശ്രമിച്ചതായി ഡോ. ടർണർ പറയുന്നു. മുലയൂട്ടുന്നതിനാൽ ഒരു സ്ത്രീക്ക് അനുകൂലമല്ലാത്ത പരിഗണന ലഭിക്കുന്നത് ഈ നിയമപ്രകാരം വിവേചനമായി കണക്കാക്കപ്പെടുന്നു."ഞാൻ അവളെയും മറ്റുള്ളവരെയും അസ്വസ്ഥരാക്കുന്നു എന്നായിരുന്നു സ്റ്റാഫ് അംഗത്തിന്റെ മറുപടി," എന്നിട്ട് അവൾ എന്റെ കൈയിൽ കൈവെച്ച് ലോഞ്ചിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്ന് ഡോ. ടർണർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം ഡോ. ടർണറോട് നേരിട്ട് ക്ഷമാപണം നടത്തിയതായി വിർജിൻ ഓസ്‌ട്രേലിയ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. "ഈ സാഹചര്യം കൈകാര്യം ചെയ്ത രീതിയിൽ ഞങ്ങൾ ഖേദിക്കുന്നു," എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. "ഞങ്ങളുടെ ടീം നൽകാൻ ശ്രമിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള പരിചരണത്തിനും ഉപഭോക്തൃ സേവനത്തിനും ഇത് അനുയോജ്യമല്ലായിരുന്നു. ഞങ്ങൾ ഇന്ന് ഞങ്ങളുടെ അതിഥിയോട് നേരിട്ട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്." എന്ന് പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് വിഷയത്തിൽ ഉൾപ്പെട്ട സ്റ്റാഫ് അംഗത്തിനെതിരെ തുടർനടപടി സ്വീകരിച്ചതായി വിർജിൻ ഓസ്‌ട്രേലിയ അറിയിച്ചു.