ഹൊബാർട്ട് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഒഴിഞ്ഞ ജെറ്റ്സ്റ്റാർ വിമാനത്തിൽ കയറിയതിന് 30 വയസ്സിനടുത്ത് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15 ഓടെ സിഡ്‌നിയിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങുന്നതിനിടെ ടെർമിനലിൽ നിന്ന് പുറത്തിറങ്ങി ടാർമാക്കിലേക്ക് പ്രവേശിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്. വിമാനത്തിന്റെ പിൻവശത്തെ പടികൾ വഴി ക്യാബിനിലേക്ക് പ്രവേശിക്കുകയായിരുന്നു ഇയാളെന്നാണ് പോലീസ് പറയുന്നത്. പോലീസ് സംഭവസ്ഥലത്ത് എത്തുന്നതുവരെ ഇയാളുമായി ജെറ്റ്സ്റ്റാർ ജീവനക്കാർ കാത്തിരിക്കുകയായിരുന്നുവെന്ന്ന്ന റിപ്പോർട്ടുണ്ട്. ഇയാൾ നിരായുധനും ശാന്തനുമായിരുന്നു. ഇയാൾ വിമാനത്തിൽ കയറിയ സമയത്ത് യാത്രക്കാരാരും വിമാനത്തിൽ ഉണ്ടായിരുന്നില്ല.
അതേസമയം വിമാനത്താവളം സുരക്ഷയെ "അങ്ങേയറ്റം ഗൗരവമായി" കാണുന്നുവെന്നും അവരുടെ സുരക്ഷാ നടപടിക്രമങ്ങൾ ഉറപ്പാക്കാൻ സംഭവം സൂക്ഷ്മമായി അവലോകനം ചെയ്യുമെന്നും ഹൊബാർട്ട് വിമാനത്താവള വക്താവ് പറഞ്ഞു. "സുരക്ഷാ സംഭവങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും പ്രതികരിക്കുന്നതിനും ഹൊബാർട്ട് വിമാനത്താവളത്തിൽ ശക്തമായ നടപടികൾ നിലവിലുണ്ട്, ഈ സാഹചര്യത്തിൽ വളരെ വേഗത്തിലും ഫലപ്രദമായും പ്രവർത്തിച്ചതിന് ടാസ്മാനിയ പോലീസിനും ഞങ്ങളുടെ ടീമിലെ അംഗങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു."- എന്ന് വക്താവ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയിൽ "പൊതുജനങ്ങൾക്ക് ഒരു അപകടവും ഉണ്ടായിട്ടില്ല" എന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സാക്ഷികൾ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. "സംഭവം കണ്ടവരോ പോലീസിനെ സഹായിക്കാൻ കഴിയുന്ന വിവരങ്ങൾ ഉള്ളവർക്കോ 131 444 എന്ന നമ്പറിൽ ബന്ധപ്പെടാം," വക്താവ് പറഞ്ഞു.