Winel Sutanto
South Australia

മഞ്ഞുകാലം കഴിഞ്ഞിട്ടും പനി വിട്ടൊഴിയുന്നില്ല; SA യിൽ അസാധാരണമായ 'ഫ്ലൂ' വ്യാപനമെന്ന് മുന്നറിയിപ്പ്

കുട്ടികളിലും മുതിർന്നവരിലും ശ്വാസകോശ അണുബാധയുണ്ടാക്കുന്ന ആർ.എസ്.വി (RSV), റൈനോവൈറസ് എന്നിവയുടെ വ്യാപനവും സംസ്ഥാനത്ത് ഉയരുന്നുണ്ട്.

Elizabath Joseph

അഡ്‌ലെയ്ഡ്: മഞ്ഞുകാലത്തിന്റെ പാരമ്യത്തിലും വലിയ തോതിൽ പടരാതിരുന്ന ഫ്ലൂ രോഗബാധ സൗത്ത് ഓസ്‌ട്രേലിയയിൽ ഓഗസ്റ്റ് മാസത്തോടെ കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ സാധാരണ കാണാറുള്ള ശൈത്യകാല പനി തരംഗങ്ങളിൽ നിന്ന് തികച്ചും അസാധാരണമായ മാറ്റമാണ് ഇത്തവണ ദൃശ്യമാകുന്നതെന്ന് സൗത്ത് ഓസ്‌ട്രേലിയൻ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ പ്രൊഫസർ നിക്കോള സ്പറിയർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം വേനൽക്കാലത്ത് വടക്കൻ അർദ്ധഗോളത്തിൽ നിന്ന് പടർന്നുപിടിച്ച 'സൂപ്പർ കെ' (Super K) സബ്‌ക്ലേഡ് കെ വേരിയന്റ് ഓസ്‌ട്രേലിയയിൽ പടർന്നതും അതുവഴി ജനങ്ങളിൽ താൽക്കാലിക പ്രതിരോധശേഷി രൂപപ്പെട്ടതുമാണ് ഇത്തവണ മഞ്ഞുകാലത്ത് കേസ് നിരക്കുകൾ വൈകാൻ കാരണമായത്. എന്നാൽ മാസങ്ങൾ കഴിയുന്തോറും ഈ രോഗപ്രതിരോധ ശേഷി കുറയുമെന്നതിനാൽ വൈകിയുള്ള മാസങ്ങളിൽ പനി കേസ് നിരക്കുകൾ വീണ്ടും ഉയർന്നേക്കും. ഇതിനാൽ മുൻകരുതലെന്നോണം എല്ലാവരും എത്രയും വേഗം ഫ്ലൂ വാക്‌സിൻ (Flu Shot) എടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കൂടാതെ കുട്ടികളിലും മുതിർന്നവരിലും ശ്വാസകോശ അണുബാധയുണ്ടാക്കുന്ന ആർ.എസ്.വി (RSV), റൈനോവൈറസ് എന്നിവയുടെ വ്യാപനവും സംസ്ഥാനത്ത് ഉയരുന്നുണ്ട്.

SCROLL FOR NEXT