അറസ്റ്റ് niu niu/ Unsplash
Australia

വ്യാജ ജോലി തട്ടിപ്പ്: സിഡ്‌നിയിൽ യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജയിൽ ശിക്ഷ

ഇന്റീരിയർ ഡിസൈനറെ സഹായിക്കുന്ന ജോലിക്ക് മണിക്കൂറിൽ 29 ഡോളർ ശമ്പളം വാഗ്ദാനം ചെയ്താണ് യുവതിയെ ആഷ്ഫീൽഡിലെ ഒരു ഓഫീസ് കെട്ടിടത്തിലേക്ക് എത്തിച്ചത്.

Elizabath Joseph

സിഡ്‌നിയിലെ ആഷ്ഫീൽഡിൽ വ്യാജ ജോലി വാഗ്ദാനം നൽകി പത്തൊൻപതുകാരിയെ പീഡിപ്പിച്ച കേസിലെ വിധി പുറത്തുവന്നു. പ്രതിയായ ഇന്ത്യൻ വംശജൻ രാമേശ്വർ പ്രസാദ് സിങ്ങിനെ കോടതി ജയിൽ ശിക്ഷയ്ക്ക് വിധിച്ചു.

സിഡ്‌നിയിലെ ഇന്നർ വെസ്റ്റിൽ വ്യാജ ജോലി അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തി പത്തൊൻപതുകാരിയെ പീഡിപ്പിച്ച കേസിലാണ് 33-കാരനായ രാമേശ്വർ പ്രസാദ് സിങ്ങിനെ എൻ.എസ്.ഡബ്ല്യു ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്. 'സ്ത്രീകൾക്ക് മാത്രം' എന്ന പേരിൽ ഓൺലൈൻ ക്ലാസിഫൈഡ് ആപ്പിലൂടെയാണ് പ്രതി പരസ്യം നൽകിയിരുന്നത്. ഇന്റീരിയർ ഡിസൈനറെ സഹായിക്കുന്ന ജോലിക്ക് മണിക്കൂറിൽ 29 ഡോളർ ശമ്പളം വാഗ്ദാനം ചെയ്താണ് യുവതിയെ ആഷ്ഫീൽഡിലെ ഒരു ഓഫീസ് കെട്ടിടത്തിലേക്ക് എത്തിച്ചത്.

ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ച് ക്രൂരമായ പീഡനത്തിനിരയായ യുവതി, ഫയർ എക്സിറ്റിലൂടെ ഓടി രക്ഷപ്പെടുകയും സമീപത്തെ ഫാർമസിയിൽ അഭയം തേടുകയുമായിരുന്നു. മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചു. നിലവിൽ ജയിലിലുള്ള പ്രതി 2026 മെയ് മാസത്തിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് ഈ സംഭവത്തിന് പിന്നാലെ മുന്നറിയിപ്പ് നൽകിയിരുന്നു.

SCROLL FOR NEXT