ക്വീൻസ്‌ലാൻ്റ് ബീച്ചുകളിൽ നിന്നും 4-വീൽ ഡ്രൈവ് (4WD) വാഹനങ്ങൾ നിരോധിക്കണമെന്ന് നിർദ്ദേശിച്ചതിന് ശേഷം, സമുദ്ര ശാസ്ത്രജ്ഞനായ പ്രൊഫസർ തോമസ് ഷ്‌ലാച്ചറിന് വധഭീഷണി. 4WD കൾ കടൽത്തീരത്തെയും മൺകൂനയിലെയും ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു. അവ ഞണ്ടുകൾ, പക്ഷികൾ തുടങ്ങിയ ചെറിയ മൃഗങ്ങളെ തകർക്കുകയും സസ്യങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. മൺകൂനകളിൽ വാഹനമോടിക്കുന്നത് പക്ഷികളുടെ പ്രജനനത്തെ ബുദ്ധിമുട്ടാക്കുന്നുവെന്ന് അദ്ദേഹം വാദിച്ചിരുന്നു. ബ്രിബി ഐലൻഡ് ഉൾപ്പെടെയുള്ള ജനപ്രിയ ബീച്ചുകളുടെ ഭാഗങ്ങൾ കാർ രഹിതമായിരിക്കണം എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അദ്ദേഹം ഈ പരാമർശം നടത്തിയതോടെ ചിലർക്ക് ഇഷ്ടപ്പെടാതെ വരികയും രോഷാകുലരാവുകയും ചെയ്തു. ഒരു വ്യക്തി തൻ്റെ വീടിന് പുറത്തുള്ള കാറിൻ്റെ ഫോട്ടോ പോലും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹം ഇപ്പോൾ സുരക്ഷാ നടപടികൾ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായി അദ്ദേഹം തൻ്റെ കുടുംബത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. പിന്നാലെ "നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം" എന്ന് എഴുതിയ ഒരു കത്ത് പോലും അദ്ദേഹത്തിന് അയച്ചു. കൂടെ അദ്ദേഹത്തിൻ്റെ കാറിൻ്റെ ഫോട്ടോയും ഉണ്ടായിരുന്നു.
ഓസ്‌ട്രേലിയയിലെ ദുർബലമായ ബീച്ച് ജീവികൾക്ക് വേണ്ടി വാദിക്കുന്നത് താൻ അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം നയൻ.കോം.യോട് പറഞ്ഞു. ബീച്ചുകളിൽ വ്യാപകമായ 4WD ഉപയോഗം പക്ഷികൾക്ക് ഗുരുതരമായ ദോഷം വരുത്തുകയും ദീർഘകാല സംരക്ഷണത്തെ ബാധിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. അടുത്തിടെ ക്വീൻസ്‌ലാൻഡിലെ ഒരു ബീച്ചിൽ അദ്ദേഹം നടത്തിയ സന്ദർശനത്തിൽ, 4WD ബാധിച്ച് ഗുരുതരമായി പരിക്കേറ്റ ഒരു പക്ഷിയെ കണ്ടെത്തി. “ആളുകൾ യഥാർത്ഥത്തിൽ പക്ഷികളുടെ നേരെ വാഹനമോടിക്കുന്നു, അവയെ അടിക്കാൻ ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു. തൻ്റെ ജീവനുനേരെയുള്ള ഭീഷണികൾ വരുമ്പോഴും, തൻ്റെ തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് ഷ്ലാച്ചർ പറഞ്ഞു. ബീച്ചുകളിലെ 30 വർഷത്തെ പ്രവർത്തനത്തിന് ശേഷം, 4WD കൾ മുഴുവൻ സമുദ്ര ആവാസവ്യവസ്ഥയെയും തുടർച്ചയായി തുടച്ചുനീക്കുന്നതായി തനിക്ക് മനസ്സിലായതായി പ്രൊഫസർ പറഞ്ഞു. ക്വീൻസ്‌ലാൻ്റിലെ ബ്രിബി ഐലൻഡിലാണ് ഏറ്റവും മോശമായ 4WD കേടുപാടുകൾ സംഭവിക്കുന്നതെന്ന് ഷ്ലാച്ചർ പറഞ്ഞു. ഓഷ്യൻ ബീച്ചിൽ 23 കിലോമീറ്റർ വൺവേ സ്ട്രെച്ചുണ്ട്, ഇത് മണലിൽ 4WD-കൾ നിയമപരമായി അനുവദിക്കുന്നു. എന്നാൽ ബീച്ചിൻ്റെ ചില ഭാഗങ്ങൾ 4WD-കളിൽ നിന്ന് സംരക്ഷിക്കണമെന്ന തൻ്റെ അഭ്യർത്ഥനയ്ക്ക് ഇതുവരെ സംസ്ഥാന സർക്കാർ ഉത്തരം നൽകിയിട്ടില്ലെന്ന് ഷ്ലാച്ചർ പറഞ്ഞു.