NSW സർക്കാരുമായി സഹകരിച്ച് സ്വകാര്യ ഓപ്പറേറ്ററായ ഹെൽത്ത്‌സ്‌കോപ്പാണ് നിലവിൽ ആശുപത്രി നടത്തുന്നത്. (AAP: Dan Himbrechts)
New South Wales

നോർത്തേൺ ബീച്ചസ് ആശുപത്രി NSW സർക്കാർ ഏറ്റെടുക്കുന്നു

സിഡ്‌നിയിലെ നോർത്തേൺ ബീച്ചസ് ആശുപത്രിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതിനും അത് വീണ്ടും ഒരു പൊതു ആശുപത്രിയാക്കി മാറ്റുന്നതിനുമായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ 190 മില്യൺ ഡോളർ ചെലവഴിക്കും.

Safvana Jouhar

സിഡ്‌നിയിലെ നോർത്തേൺ ബീച്ചസ് ആശുപത്രിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതിനും അത് വീണ്ടും ഒരു പൊതു ആശുപത്രിയാക്കി മാറ്റുന്നതിനുമായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ 190 മില്യൺ ഡോളർ ചെലവഴിക്കും. ആശുപത്രിയുടെ സ്വകാര്യ മാനേജ്‌മെന്റിനെതിരായ വിമർശനത്തിനും രണ്ട് വയസ്സുകാരൻ ജോ മാസയുടെ ദാരുണമായ മരണത്തിന് കാരണം ശരിയായ പരിചരണം ലഭിക്കാത്തതാണെന്ന മാതാപിതാക്കളുടെ ആരോപണത്തിന് ശേഷമാണ് ​ഗവൺമെന്റിന്റെ ഈ തീരുമാനം. ആശുപത്രി ഒരിക്കലും സ്വകാര്യ മാതൃകയിൽ നടത്തരുതായിരുന്നുവെന്നും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണ് ആശുപത്രിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതെന്ന് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു.

നോർത്തേൺ ബീച്ചസ് ആശുപത്രിയിൽ ശരിയായ പരിചരണം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജോ മാസ മരിച്ചു.

കരാർ പൂർത്തിയായിക്കഴിഞ്ഞാൽ, ആശുപത്രിയുടെ 494 കിടക്കകൾ പൊതു ഉടമസ്ഥതയിലാകും. ഇത് നോർത്തേൺ സിഡ്‌നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റ് നിയന്ത്രിക്കും. നിലവിലുള്ള എല്ലാ ജീവനക്കാർക്കും പൊതുജനാരോഗ്യ സംവിധാനത്തിൽ ജോലികൾ വാഗ്ദാനം ചെയ്യും. ഈ മാറ്റം മെച്ചപ്പെട്ട സുതാര്യതയും സമൂഹത്തിന് മെച്ചപ്പെട്ട രോഗി പരിചരണവും ഉറപ്പാക്കുമെന്ന് സർക്കാർ പറയുന്നു.

SCROLL FOR NEXT