നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും AP: Hamish Blair
Australia

തന്ത്രപ്രധാന മേഖലകളിൽ കൈകോർത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും; ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

കൂടാതെ ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണത്തിന് ആവശ്യമായ ലിഥിയം, നിക്കൽ തുടങ്ങിയ അപൂർവ്വ ധാതുക്കളുടെ തടസ്സമില്ലാത്ത വിതരണത്തിനായി 'ക്രിട്ടിക്കൽ മിനറൽസ് കോറിഡോറും' നിലവിൽ വരും.

Elizabath Joseph

മെൽബൺ: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ പരസ്പര ബന്ധം കൂടുതൽ ദൃഢമാക്കിക്കൊണ്ട് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നിർണ്ണായക ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു. മൂന്ന് രാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി മെൽബണിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും തമ്മിൽ നടത്തിയ ചരിത്രപരമായ ചർച്ചകൾക്കൊടുവിലാണ് പച്ചക്കൊടി വീശിയത്. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾക്കപ്പുറം ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും ആഭ്യന്തര നിർമ്മാണ മേഖലയ്ക്കും വലിയ ഊർജ്ജം പകരുന്നതാണ് ഈ പുതിയ നീക്കങ്ങൾ.

ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഊർജ്ജ പ്രതിസന്ധികൾ പരിഹരിക്കാനും ഹരിത ഊർജ്ജ പദ്ധതികൾ വേഗത്തിലാക്കാനും സഹായിക്കുന്ന യുറേനിയം വിതരണ കരാറാണ് (Uranium Deal) ഇതിൽ ഏറ്റവും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം നിക്ഷേപമുള്ള ഓസ്‌ട്രേലിയയുടെ ഈ പിന്തുണ ഇന്ത്യയുടെ ആണവോർജ്ജ ലക്ഷ്യങ്ങൾക്ക് കരുത്താകും. പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ശാക്തീകരിക്കുന്നതിനായി 'ഇന്ത്യ-ഓസ്‌ട്രേലിയ ഡിഫൻസ് ഇന്നൊവേഷൻ കോറിഡോർ' രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനൊപ്പം സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് നാറ്റോ പങ്കാളികൾ പുതിയ മാരിടൈം റോഡ്‌മാപ്പ് പുറത്തിറക്കുകയും കപ്പൽ നിർമ്മാണത്തിൽ സംയുക്ത പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണത്തിന് ആവശ്യമായ ലിഥിയം, നിക്കൽ തുടങ്ങിയ അപൂർവ്വ ധാതുക്കളുടെ തടസ്സമില്ലാത്ത വിതരണത്തിനായി 'ക്രിട്ടിക്കൽ മിനറൽസ് കോറിഡോറും' നിലവിൽ വരും.

ആഗോളതലത്തിൽ, പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ യുദ്ധസാഹചര്യങ്ങൾ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന് ഉച്ചകോടിയിൽ സംസാരിക്കവെ നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. വിതരണ ശൃംഖലകൾ തകരുന്ന ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും പരസ്പരം വിശ്വസിക്കാവുന്ന സ്വാഭാവിക പങ്കാളികളായി മാറേണ്ടത് അനിവാര്യമാണെന്ന് സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. 2022-ലെ വ്യാപാര കരാറിന് ശേഷം ഉഭയകക്ഷി കയറ്റുമതിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും പരസ്പരം കൈമാറുന്നതിലൂടെ പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്കും ഈ സന്ദർശനം പുതിയ വഴിത്തിരിവാകും.

SCROLL FOR NEXT