മെൽബണിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാർ ബാത്ത്റൂം ഉപയോഗിക്കുന്നത് രഹസ്യമായി റെക്കോർഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന ജൂനിയർ ഡോക്ടർക്ക് പോലീസിന്റെ എതിർപ്പ് അവഗണിച്ച് കോടതി ജാമ്യം നൽകി. മൂന്ന് ആശുപത്രികളിലെ നൂറുകണക്കിന് ജീവനക്കാർ ബാത്ത്റൂം ഉപയോഗിക്കുന്നത ചിത്രീകരിച്ച ജൂനിയർ ഡോക്ടറെ വെള്ളിയാഴ്ച ജാമ്യം അനുവദിച്ച് ജഡ്ജി വിധിച്ചതിനെത്തുടർന്ന് വിട്ടയക്കും. 127 പുതിയ കുറ്റങ്ങൾ ചുമത്തി രണ്ട് ദിവസത്തിന് ശേഷമാണ് 28 കാരനായ റയാൻ ചോ വെള്ളിയാഴ്ച വിക്ടോറിയൻ സുപ്രീം കോടതി ജാമ്യം നൽകിയത്. വളരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടും ജാമ്യം നൽകേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്," ജസ്റ്റിസ് ജെയിംസ് എലിയറ്റ് പറഞ്ഞു. രാത്രികാല കർഫ്യൂ, ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനം, ചികിത്സ, സിംഗപ്പൂരിൽ നിന്ന് മെൽബണിലേക്ക് താമസം മാറിയ മാതാപിതാക്കളുടെ നിരന്തര മേൽനോട്ടം എന്നീ കർശന വ്യവസ്ഥകളോടെയാണ് വിക്ടോറിയൻ സുപ്രീം കോടതി ചോയ്ക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം മകൻ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുമെന്നും, 50,000 ഡോളറിന്റെ ജാമ്യം നൽകുമെന്നും, ചെലവുകൾ നൽകുമെന്നും, നിയമലംഘനങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യുമെന്നും പിതാവ് വിൽസൺ ചോ ഉറപ്പ് നൽകി. ഒരു മനഃശാസ്ത്രജ്ഞനിൽ നിന്നും ലൈംഗികശാസ്ത്രജ്ഞനിൽ നിന്നും തന്റെ ക്ലയന്റിന് മാനസിക സഹായം ലഭിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഡോ. ചോയുടെ അഭിഭാഷകനായ ജൂലിയൻ മക്മഹോൺ വ്യക്തമാക്കി.
അതേസമയം ജീവനക്കാരിയുടെ കുളിമുറിയിൽ നിന്ന് മൊബൈൽ ഫോൺ റെക്കോർഡിംഗ് കണ്ടെത്തിയതിനെ തുടർന്ന് ഓസ്റ്റിൻ ആശുപത്രിയിലെ റെസിഡൻഷ്യൽ സർജനായി ജോലി ചെയ്തിരുന്ന ഡോക്ടർ ചോയെ ജൂലൈ 10 ന് ആദ്യമായി അറസ്റ്റ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് ശേഷം ജൂലൈ 8 ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടു. ഓസ്റ്റിൻ ഹോസ്പിറ്റൽ, റോയൽ മെൽബൺ ഹോസ്പിറ്റൽ, പീറ്റർ മക്കല്ലം കാൻസർ സെന്റർ എന്നിവിടങ്ങളിലെ ആശുപത്രികളിലെ കുളിമുറികളിൽ ക്യാമറകൾ സ്ഥാപിച്ച് സഹപ്രവർത്തകരെ രഹസ്യമായി ചിത്രീകരിച്ചത് അടക്കം '127 കുറ്റങ്ങൾ ഡോ.ചോയുടെ മേൽ പോലീസ് ചുമത്തിയിട്ടുണ്ട് . 460 -ലധികം ഇരകളുൾപ്പെടെയുള്ള 4,500-ലധികം ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയതായി അന്വേഷകർ പറയുന്നു, അവരിൽ ഭൂരിഭാഗവും സ്ത്രീ ജീവനക്കാരാണ്.