ഇറാനിയൻ ഫുട്ബോൾ ടീം  
Australian Capital Territory

മൂന്ന് ഇറാനിയൻ ഫുട്ബോൾ താരങ്ങൾ കൂടി നാട്ടിലേക്ക് മടങ്ങുന്നു

കളിക്കാർക്ക് അവരുടെ ഓപ്ഷനുകൾ പരിഗണിക്കാൻ സമയം നൽകിയതിന് ശേഷം സ്വമേധയാ തീരുമാനമെടുത്തതായി ടോണി ബർക്ക് ഇന്ന് രാവിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു.

Safvana Jouhar

സുരക്ഷയെ ഭയന്ന് ഓസ്‌ട്രേലിയയിൽ അഭയം ലഭിച്ച ഇറാനിയൻ വനിതാ ഫുട്‌ബോൾ ടീമിലെ മൂന്ന് കളിക്കാർ കൂടി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. മിഡിൽ ഈസ്റ്റിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഗോൾഡ് കോസ്റ്റിൽ ദക്ഷിണ കൊറിയയ്‌ക്കെതിരായ ഏഷ്യൻ കപ്പ് മത്സരത്തിന് മുമ്പ് ഇറാനിയൻ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇസ്ലാമിക ഭരണകൂടം ടീമിനെ "രാജ്യദ്രോഹികൾ" എന്ന് മുദ്രകുത്തി. ഇതിന് പിന്നാലെയാണ് ടീമിലെ ആറ് അംഗങ്ങളും ഒരു സപ്പോർട്ട് സ്റ്റാഫും ഓസ്ട്രേലിയയിൽ അഭയം പ്രാപിച്ചത്. അവരിൽ ഒരാൾ പിന്നീട് മനസ്സുമാറ്റി ഇറാനിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഇപ്പോഴിതാ മൂന്ന് പേർ കൂടി സമാനമായി ഒറ്റരാത്രികൊണ്ട് തീരുമാനം മാറ്റി, ഇറാനിലേക്ക് മടങ്ങാൻ അവരുടെ ടീമിലെ മറ്റുള്ളവരോടൊപ്പം ചേരുമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു.

കളിക്കാർക്ക് അവരുടെ ഓപ്ഷനുകൾ പരിഗണിക്കാൻ സമയം നൽകിയതിന് ശേഷം സ്വമേധയാ തീരുമാനമെടുത്തതായി ടോണി ബർക്ക് ഇന്ന് രാവിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു. "അവസരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്ന് ഓസ്‌ട്രേലിയൻ സർക്കാരിന് ഉറപ്പാക്കാൻ കഴിയുമെങ്കിലും, കളിക്കാർ ഈ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം ഞങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ല. ഈ സ്ത്രീകൾക്ക് ഓസ്‌ട്രേലിയയിൽ സുരക്ഷിതമായ ഭാവിക്കുള്ള അവസരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. യഥാർത്ഥ തിരഞ്ഞെടുപ്പുകൾ നൽകുന്ന ഒരു രാഷ്ട്രം ഈ സ്ത്രീകൾക്ക് ലഭിച്ചത് നമ്മുടെ രാജ്യത്താണെന്നതിൽ ഓസ്‌ട്രേലിയക്കാർ അഭിമാനിക്കണം, അവരെ സഹായിക്കാൻ ശ്രമിക്കുന്ന അധികാരികളുമായി അവർ ഇടപഴകുകയും ചെയ്തു."- അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗ്രൂപ്പിലെ ശേഷിക്കുന്ന അംഗങ്ങൾ മാനുഷിക വിസകൾക്ക് കീഴിൽ ഓസ്‌ട്രേലിയയിൽ തുടരുകയാണ്.

SCROLL FOR NEXT